India

ജെല്ലി ഫിഷ് ആക്രമണത്തില്‍ 150ലേറെപ്പേര്‍ക്ക് പരിക്ക്; ബീച്ചില്‍ പോകാന്‍ ഭീതിയോടെ ജനങ്ങള്‍ 

'പോര്‍ച്ചുഗീസ് മാന്‍ ഓഫ് വാര്‍' എന്നറിയപ്പെടുന്ന 'ബ്ലൂ ബോട്ടില്‍ ജെല്ലി ഫിഷു'കളാണ് ധാരാളം പേര്‍ക്ക് മുറിവേല്‍പ്പിച്ചിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മുംബൈ ബീച്ചുകളിലെ ജെല്ലി ഫിഷ് ആക്രമണത്തില്‍ 150 ലേറെപ്പേര്‍ക്ക് പരിക്ക്. ഇതോടെ പ്രദേശത്തെ ബീച്ചുകളില്‍ പോകാന്‍ ആളുകള്‍ ഭയക്കുന്നതായാണ് റിപ്പോര്‍ട്ട്.'പോര്‍ച്ചുഗീസ് മാന്‍ ഓഫ് വാര്‍' എന്നറിയപ്പെടുന്ന 'ബ്ലൂ ബോട്ടില്‍ ജെല്ലി ഫിഷു'കളാണ് ധാരാളം പേര്‍ക്ക് മുറിവേല്‍പ്പിച്ചിരിക്കുന്നത്. 

ജെല്ലി ഫിഷിന്റെ നീണ്ട ടെന്റക്കിളുകള്‍ ശരീര ഭാഗങ്ങളില്‍ തട്ടുമ്പോള്‍ മണിക്കൂറുകളോളം ചൊറിച്ചിലും വേദനയും അനുഭവപ്പെടുന്നു.  ജെല്ലി ഫിഷിന്റെ ആക്രമണത്തില്‍ മത്സ്യങ്ങള്‍ ചാവാറുണ്ടെങ്കിലും മനുഷ്യന് ദോഷകരമായ രീതിയില്‍ ഏല്‍ക്കാറില്ല. 

മണ്‍സൂണ്‍ പകുതിയെത്തുമ്പോള്‍ ജെല്ലി ഫിഷുകള്‍ മുംബൈ തീരത്തുണ്ടാവുന്നത് പതിവു കാഴ്ചയാണ്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 150 പേരെ ജെല്ലി ഫിഷുകള്‍ ആക്രമിച്ചതായി ജുഹു ബീച്ചിലെ ഒരു കടയുടമയെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം പതിവിലും കൂടുതല്‍  ജെല്ലി ഫിഷുകള്‍ മുംബൈ ബീച്ചുകളിലുള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞു; ഇന്ത്യന്‍ കൗമാരം അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍

'ബജറ്റ് രാജ്യത്തിന്റെ യഥാര്‍ഥ പ്രശ്‌നങ്ങളോട് മുഖം തിരിക്കുന്നത്'; പ്രതികരിച്ച് രാഹുല്‍ ഗാന്ധി

SCROLL FOR NEXT