India

ജഡ്ജിയുടെ ഭാര്യയ്ക്കും മകനും നേരെ സുരക്ഷാ ഉദ്യോഗസ്ഥൻ വെടിയുതിർത്തു; മകന്റെ നില ഗുരുതരം, സുരക്ഷ ഉദ്യോഗസ്ഥൻ അറസ്റ്റിൽ 

ഒന്നര വർഷമായി ജഡ്ജിയോടൊപ്പമുള്ള ഗണ്‍മാൻ മഹിപാലാണ് വെടിയുതിർത്തത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ഗുഡ്ഗാവിൽ ജഡ്ജിയുടെ ഭാര്യയ്ക്കും മകനും നേരെ സുരക്ഷ ഉദ്യോഗസ്ഥൻ വെടിയുതിർത്തു. അഡീഷണൽ സെഷൻസ് ജഡ്ജി കൃഷ്ണകാന്ത് ശർമയുടെ ഭാര്യ റിതുവും മകൻ ധ്രുവിനുമാണ് വെടിയേറ്റത്. ഒന്നര വർഷമായി ജഡ്ജിയോടൊപ്പമുള്ള ഗണ്‍മാൻ മഹിപാലാണ് വെടിയുതിർത്തത്. സംഭവത്തിൽ ഹെഡ് കോണ്‍സ്റ്റബിൾ മഹിപാലിനെ പോലീസ് അറസ്റ്റ് ചെയ്തു.  

ഗുഡ്ഗാവിലെ അർക്കാഡിയ മാർക്കറ്റിന് സമീപം ഇന്ന് വൈകിട്ട് മൂന്നരയോടെയാണു സംഭവം നടന്നത്. ജഡ്ജി മാർക്കറ്റിനകത്തേക്കു പോയ നേരത്താണ് സംഭവമുണ്ടായത്. ആദ്യം ജഡ്ജിയുടെ ഭാര്യയ്ക്ക് നേരെയും പിന്നാലെ മകന് നേരെയും മഹിപാൽ വെടിയുതുർക്കുകയായിരുന്നു. പൊലീസ് സ്റ്റേഷനിലെത്തിയശേഷവും പ്രതി തോക്കുചൂണ്ടി ഭീഷണി മുഴക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. സ്റ്റേഷനിൽ നിന്ന് കടന്നുകളഞ്ഞ ഇയാളെ പൊലീസ് സംഘം പിന്തുടർ‌ന്ന് പിടികൂടുകയായിരുന്നു. 

സംഭവം നടക്കുമ്പോൾ ദൃക്സാക്ഷികൾ പകർത്തിയ ചില ദൃശ്യങ്ങളും ലഭ്യമായിട്ടുണ്ട്. ഇതിൽ വെടിയേറ്റു വീണ ജഡ്ജിയുടെ മകനെ കാറിലേക്ക് വലിച്ചുകയറ്റി പ്രതി രക്ഷപ്പെടാൻ ശ്രമിക്കുന്നതായി കാണാം. എന്നാൽ ഇത് നടക്കാതെ വന്നപ്പോൾ കുട്ടിയെ റോഡിൽ ഉപേക്ഷിച്ചശേഷം ഇയാൾ കാറുമെടുത്ത് രക്ഷപെടാൻ ശ്രമിക്കുന്നത് കാണാം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT