India

ഡല്‍ഹിയിലെ മാലിന്യക്കൂമ്പാരത്തില്‍ സ്‌ഫോടനം: രണ്ട് മരണം

നാല് പേര്‍ കൂടി മാലിന്യങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: ഡല്‍ഹി ഗാസിപ്പൂരിലെ മാലിന്യക്കൂമ്പാരത്തില്‍ സ്‌ഫോടനം. രണ്ടുപേര്‍ മരിച്ചു, അഞ്ചുപേരെ പരുക്കുകളോടെ രക്ഷപ്പെടുത്തി. കൂടുതല്‍ പേര്‍ മാലിന്യങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടപ്പുണ്ടെന്ന സംശയത്തില്‍ ഇവിടെ ദുരന്തനിവാരണസേന പരിശോധന തുടരുകയാണ്. അഭിഷേക്(20), രാജകുമാരി(30) എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. 

നാല് പേര്‍ കൂടി മാലിന്യങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. മാലിന്യക്കൂമ്പാരത്തില്‍നിന്നുണ്ടാകുന്ന വാതകമാണു സ്‌ഫോടനത്തിനു കാരണമായതെന്നാണു സൂചന. റോഡിലൂടെ പോകുകയായിരുന്ന കാര്‍ സ്‌ഫോടനത്തിന്റെ ശക്തിയില്‍ സമീപത്തെ കോണ്ട്‌ലി കനാലിലേക്ക് തെറിച്ചു വീഴുകയായിരുന്നു. നാലു കാറുകള്‍ക്കൂടി കനാലില്‍ വീണെന്നും റിപ്പോര്‍ട്ടുകളുണ്ട്. കനാലില്‍ കൂടുതല്‍ പേര്‍ കുടുങ്ങിയിട്ടുണ്ടോ എന്നാണ് ഇപ്പോള്‍ പരിശോധിക്കുന്നത്. 

മുപ്പത് വര്‍ഷത്തിലേറേയായി ഡല്‍ഹി നഗരത്തില്‍ നിന്നുള്ള മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന സ്ഥലമാണിതെന്നും, നിക്ഷേപിച്ച മാലിന്യങ്ങള്‍ക്ക് മേലെ പിന്നെയും മാലിന്യങ്ങള്‍ നിക്ഷേപിച്ച് ഒരു മലയായി മാറുകയായിരുന്നുവെന്നും പ്രദേശവാസികള്‍ പറയുന്നു. 33 വര്‍ഷത്തോളം തുടര്‍ച്ചയായ നിക്ഷേപിച്ച മാലിന്യങ്ങള്‍ 50 അടിയോളം ഉയരത്തില്‍ ഏക്കര്‍കണക്കിന് സ്ഥലത്തായി ഇവിടെ കിടക്കുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന്‍ കടുത്ത അതൃപ്തിയില്‍, സ്വതന്ത്രനായി മത്സരിക്കും?, ഉച്ചയ്ക്ക് 12 ന് വാര്‍ത്താസമ്മേളനം

'പിണറായി വിജയന്റെ ആ ഒരു വാക്ക് ഗതി തന്നെ മാറ്റി, അനുകമ്പയുള്ള മനുഷ്യന്‍'; മുഖ്യമന്ത്രിക്ക് കെട്ടിവെക്കാനുള്ള തുക കൈമാറി പത്തനാപുരം ഗാന്ധിഭവന്‍- വിഡിയോ

'ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനേ! മമ്മൂട്ടിയും മോഹൻലാലും ഇനി ആർക്ക് വേണ്ടി വോട്ട് പിടിക്കും'; ലക്ഷ്മിപ്രിയയെ ട്രോളി സോഷ്യൽ മീഡിയ

വിസ്മയം കോണ്‍ഗ്രസില്‍ മാത്രമല്ല!; സണ്ണി ജോസഫിന്റെ സഹോദരന്‍ ഇന്ന് ബിജെപിയില്‍ ചേരും

'ഇയാള്‍ക്ക് ഉളുപ്പുണ്ടോ? തോല്‍ക്കുന്ന സീറ്റില്‍ മത്സരിക്കുന്നത് പണം അടിച്ചു മാറ്റാനോ? ക്രിസ്ത്യാനിയായ സണ്ണി എങ്ങനെ സംവരണ സീറ്റില്‍ മത്സരിക്കും?'

SCROLL FOR NEXT