India

തടഞ്ഞ് പൊലീസ്; ഹാഥ്‌രസിലേക്ക് നടന്നു പോയി ചന്ദ്രശേഖര്‍ ആസാദ് (വീഡിയോ)

ഹാഥ്‌രസില്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനെത്തിയ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ ഉത്തര്‍ പ്രദേശ് പൊലീസ് തടഞ്ഞു

സമകാലിക മലയാളം ഡെസ്ക്

ഹാഥ്‌രസില്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനെത്തിയ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ ഉത്തര്‍ പ്രദേശ് പൊലീസ് തടഞ്ഞു. കാറിലെത്തിയ ആസാദിനെ പൊലീസ് തടയുകയായിരുന്നു. ഇതേത്തുടര്‍ന്ന് അദ്ദേഹം ഗ്രാമത്തിലേക്ക് നടന്നുപോയി. 

ഹാഥ്‌രസ് കൊലപാതകത്തില്‍ യുപി ഇന്നും സംഘര്‍ഷഭരിതമാണ്. ഗ്രാമത്തിലേക്ക് കടക്കാന്‍ ശ്രമിച്ച സമാജ്‌വാദി പാര്‍ട്ടി, ആര്‍എല്‍ഡി പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞത് സംഘര്‍ഷിത്തിനിയകാക്കി. പൊലീസും പ്രവര്‍ത്തകരും റോഡില്‍ ഏറ്റുമുട്ടി. പ്രവര്‍ത്തകര്‍ വനിതാ പൊലീസിനെ അടക്കം മര്‍ദിച്ചെന്നാണ് പൊലീസ് ആരോപിക്കുന്നത്. 

കഴിഞ്ഞദിവസം കോണ്‍ഗ്രസ് നേതാക്കളാടയ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചിരുന്നു. കോണ്‍ഗ്രസ് എംപിമാരോടും ആയിരക്കണകക്കിന് പ്രവര്‍ത്തകരോടും ഒപ്പം നോയിഡയിലെത്തിയ സംഘത്തിലെ രാഹുല്‍ ഉള്‍പ്പെടയുള്ള അഞ്ച് പേര്‍ക്ക് മാത്രമാണ് ഗ്രാമത്തിലേക്ക് പോകാന്‍ പൊലീസ് അനുമതി നല്‍കിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

കെ എസ് ശബരീനാഥന്‍ കവടിയാറില്‍; തിരുവനന്തപുരം കോര്‍പ്പറേഷനിലെ 48 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

'ജനങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണം'; എസ്‌ഐആറിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിലേയ്ക്ക്

മുസ്ലീംലീഗ് കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്, ഗണേഷ് കുമാര്‍ തറ മന്ത്രി: വെള്ളാപ്പള്ളി

ഐഎസ്ആര്‍ഒയുടെ എല്‍വിഎം 3, സിഎംഎസ് 3 ഉപഗ്രഹ വിക്ഷേപണം വിജയകരം

SCROLL FOR NEXT