കുഴിത്തുറൈയില്‍ റെയില്‍ ഉപരോധിച്ചു സമരം നടത്തുന്ന മത്സ്യത്തൊഴിലാളികള്‍/കെകെ സു്ന്ദര്‍, എക്‌സ്പ്രസ് 
India

തമിഴ്‌നാട്ടില്‍ കണ്ടെത്താനുള്ളത് 433 പേരെ, കേരളത്തില്‍ 186; കേന്ദ്ര ആഭ്യന്തര മന്ത്രാലയം

തമിഴ്‌നാട്ടില്‍ കണ്ടെത്താനുള്ളത് 433 പേരെ, കേരളത്തില്‍ 186; കേന്ദ്ര ആഭ്യന്തര മന്ത്രാലയം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഓഖി ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ഇനിയും കണ്ടെത്താനുള്ളത് അറുന്നൂറിലേറെ മത്സ്യത്തൊഴിലാളികളെയാണെന്ന് കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകള്‍. തമിഴ്‌നാട്ടില്‍നിന്ന് മത്സ്യബന്ധത്തിനു പോയ 433 പേരെയും കേരളത്തില്‍നിന്ന് 186 പേരെയുമാണ് കണ്ടെത്താനുള്ളത്. ഇരു സംസ്ഥാനങ്ങള്‍ക്കും ഇക്കാര്യത്തില്‍ അന്തിമ കണക്ക് നല്‍കാനായിട്ടില്ലെന്നും കേന്ദ്ര ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

വീടുകള്‍ കയറിയിറങ്ങിയുള്ള കണക്കെടുപ്പ് നടന്നുവരികയാണെന്നാണ് സംസ്ഥാനങ്ങള്‍ അറിയിച്ചിട്ടുള്ളത്. അതു പൂര്‍ത്തയായാല്‍ മാത്രമേ അന്തിമ ചിത്രം ലഭിക്കൂ. മത്സ്യത്തൊഴിലാളികളില്‍ പലരും ഓഖി രൂപപ്പെടുന്നതിനു മുമ്പ് കടലില്‍ പോയവരാണ്. ബോട്ടുകളില്‍ ചെറു വള്ളങ്ങളിലുമാണ് ഇവരില്‍ നല്ലൊരു പങ്കും മത്സ്യബന്ധനത്തിനു പോയിട്ടുള്ളതെന്ന് ഉ്‌ദ്യോഗസ്ഥര്‍ പറഞ്ഞു.

ചുഴലിക്കാറ്റില്‍പ്പെട്ട് കേരളത്തില്‍ 63 പേരും തമിഴ്‌നാട്ടില്‍ 14 പേരും മരിച്ചതായാണ് കേന്ദ്ര സര്‍ക്കാരിനു വിവരം ലഭിച്ചിട്ടുള്ളതെന്ന് ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരിനെതിരെ സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി

കുട്ടികളുടെ ഇഷ്ട ഭക്ഷണങ്ങൾ, പക്ഷേ ആരോഗ്യത്തിന് ഇവ നല്ലതല്ല

വെയിലിൽ നിന്ന് നേരെ എസിയിലേക്ക് കയറരുത്, 'പണി' കിട്ടും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

'തുറന്നിട്ട വാതിൽ വഴി തന്നെ വീട്ടിലേക്ക് കയറും; വളരെ ശ്രദ്ധിക്കണം, കുട്ടികളുടെ ഷൂസിനുള്ളിൽ പാമ്പുകൾ ഒളിച്ചിരിക്കും' (വിഡിയോ)

'എന്റെ അടിപ്പാവാടയും നോക്കി നടക്കുന്നത് ഭാര്യയറിഞ്ഞാല്‍ മോശമല്ലേ?'; കമന്റിട്ടവന്റെ വായടപ്പിച്ച് ബിന്നി

SCROLL FOR NEXT