India

താന്‍ മൃഗമാണോ? ഇതാണോ രാജ്യത്തെ നിയമവ്യവസ്ഥ? സൈന്യം ജീപ്പില്‍ കെട്ടിയിരുത്തിയ യുവാവ് ചോദിക്കുന്നു

യുവാവിനെ ജീപ്പിന് മുന്നില്‍ കെട്ടിയിരുത്തി കല്ലേറ് തടയാന്‍ ശ്രമിച്ചതിന് അല്ല മേജറിന് ബഹുമതി നല്‍കിയിരിക്കുന്നതെന്നാണ് സൈന്യത്തിന്റെ വിശദീകരണം

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: താന്‍ മൃഗമാണോ എന്ന ചോദ്യമാണ് സൈനീക ഉദ്യോഗസ്ഥര്‍ മനുഷ്യകവചമാക്കി ജീപ്പിന് മുന്നില്‍ കെട്ടിയിരുത്തി കൊണ്ടുപോയ ഫറൂഖ് ദാര്‍ എന്ന യുവാവ് രാജ്യത്തോടും, നീതിന്യായ വ്യവസ്ഥയോടും ചോദിക്കുന്നത്. കല്ലേറ് തടയുന്നതിനായി ഫറൂഖിനെ ജീപ്പിന് മുന്നില്‍ കെട്ടിയിരുത്തിയ  മേജറിന് സൈനീക ബഹുമതി നല്‍കിയെന്ന വര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് ഇതാണോ രാജ്യത്തെ നിയമവ്യവസ്ഥ എന്ന ചോദ്യവുമായി ഫറൂഖ് മുന്നോട്ടുവന്നിരിക്കുന്നത്. 

തന്നെ ജീപ്പിന് മുന്നില്‍ കെട്ടിയിരുത്തിയത് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ പ്രകാരം നിയമവിധേയമാണോ എന്നാണ് ഫറൂഖിന്റെ ചോദ്യം. കെട്ടിയിട്ട് കൊണ്ടുപോകാനും പ്രദര്‍ശിപ്പിക്കാനും താന്‍ കാളയോ മറ്റോ ആണോ എന്നും യുവാവ് ചോദിക്കുന്നു. 

യുവാവിനെ ജിപ്പിന് മുന്നില്‍ കെട്ടിയിരുത്തിയ മേജറിന് ചീഫ് ഓഫ് ആര്‍മി സ്റ്റാഫ്‌സ് കമന്‍ഡേഷന്‍ ബഹുമതിയാണ് നല്‍കിയത്.   എന്നാല്‍ യുവാവിനെ ജീപ്പിന് മുന്നില്‍ കെട്ടിയിരുത്തി കല്ലേറ് തടയാന്‍ ശ്രമിച്ചതിന് അല്ല മേജറിന് ബഹുമതി നല്‍കിയിരിക്കുന്നതെന്നാണ് സൈന്യത്തിന്റെ വിശദീകരണം. മേജറിന്റെ ഭാഗത്ത് നിന്നുമുണ്ടായ തെറ്റായ ഒരു പ്രവര്‍ത്തി അംഗീകരിക്കുകയാണ് അദ്ധഹത്തിന് ബഹുമതി നല്‍കുന്നതിലൂടെ സൈന്യം ചെയ്തിരിക്കുന്നതെന്ന് കശ്മീരിലെ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ ആരോപിക്കുന്നു. 

കശ്മീരില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന സൈനീക ഉദ്യോഗസ്ഥരെ സൈന്യവും കേന്ദ്ര സര്‍ക്കാരും ഇങ്ങനെയാണ് പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്നതെന്ന് കശ്മീരിലെ മിതവാദി നേതാക്കളില്‍ ഒരാളായ മിര്‍വൈസ് ഉമര്‍ ഫറൂഖ് പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

പവന് ഒറ്റയടിക്ക് 2000 രൂപ കുറഞ്ഞു; 18 ദിവസത്തിനിടെ 13,000 രൂപയിലധികം ഇടിവ്

'2000 കോടിയിൽ നിന്ന് എണ്ണി തുടങ്ങിക്കോ! മാരക തിയറ്റർ എക്സ്പീരിയൻസ്'; 'ധുരന്ധർ 2' എക്സ് റിവ്യൂ, റെക്കോർഡുകൾ തകർക്കുമോ ?

തുളച്ചത് മാറിപ്പോയി, പെട്രോൾ പൈപ്പിന് പകരം ഡ്രില്‍ ചെയ്തത് ​ഗ്യാസ് ലൈനിൽ; നഷ്ടമായത് 63,380 സിലിൻഡര്‍ പാചകവാതകം

'സങ്കടം സഹിക്കാനായില്ല!', വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയനൈരാശ്യം കൊണ്ട്, 18കാരൻ അറസ്റ്റിൽ

SCROLL FOR NEXT