India

താന്‍ മൃഗമാണോ? ഇതാണോ രാജ്യത്തെ നിയമവ്യവസ്ഥ? സൈന്യം ജീപ്പില്‍ കെട്ടിയിരുത്തിയ യുവാവ് ചോദിക്കുന്നു

യുവാവിനെ ജീപ്പിന് മുന്നില്‍ കെട്ടിയിരുത്തി കല്ലേറ് തടയാന്‍ ശ്രമിച്ചതിന് അല്ല മേജറിന് ബഹുമതി നല്‍കിയിരിക്കുന്നതെന്നാണ് സൈന്യത്തിന്റെ വിശദീകരണം

Author : സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: താന്‍ മൃഗമാണോ എന്ന ചോദ്യമാണ് സൈനീക ഉദ്യോഗസ്ഥര്‍ മനുഷ്യകവചമാക്കി ജീപ്പിന് മുന്നില്‍ കെട്ടിയിരുത്തി കൊണ്ടുപോയ ഫറൂഖ് ദാര്‍ എന്ന യുവാവ് രാജ്യത്തോടും, നീതിന്യായ വ്യവസ്ഥയോടും ചോദിക്കുന്നത്. കല്ലേറ് തടയുന്നതിനായി ഫറൂഖിനെ ജീപ്പിന് മുന്നില്‍ കെട്ടിയിരുത്തിയ  മേജറിന് സൈനീക ബഹുമതി നല്‍കിയെന്ന വര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് ഇതാണോ രാജ്യത്തെ നിയമവ്യവസ്ഥ എന്ന ചോദ്യവുമായി ഫറൂഖ് മുന്നോട്ടുവന്നിരിക്കുന്നത്. 

തന്നെ ജീപ്പിന് മുന്നില്‍ കെട്ടിയിരുത്തിയത് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ പ്രകാരം നിയമവിധേയമാണോ എന്നാണ് ഫറൂഖിന്റെ ചോദ്യം. കെട്ടിയിട്ട് കൊണ്ടുപോകാനും പ്രദര്‍ശിപ്പിക്കാനും താന്‍ കാളയോ മറ്റോ ആണോ എന്നും യുവാവ് ചോദിക്കുന്നു. 

യുവാവിനെ ജിപ്പിന് മുന്നില്‍ കെട്ടിയിരുത്തിയ മേജറിന് ചീഫ് ഓഫ് ആര്‍മി സ്റ്റാഫ്‌സ് കമന്‍ഡേഷന്‍ ബഹുമതിയാണ് നല്‍കിയത്.   എന്നാല്‍ യുവാവിനെ ജീപ്പിന് മുന്നില്‍ കെട്ടിയിരുത്തി കല്ലേറ് തടയാന്‍ ശ്രമിച്ചതിന് അല്ല മേജറിന് ബഹുമതി നല്‍കിയിരിക്കുന്നതെന്നാണ് സൈന്യത്തിന്റെ വിശദീകരണം. മേജറിന്റെ ഭാഗത്ത് നിന്നുമുണ്ടായ തെറ്റായ ഒരു പ്രവര്‍ത്തി അംഗീകരിക്കുകയാണ് അദ്ധഹത്തിന് ബഹുമതി നല്‍കുന്നതിലൂടെ സൈന്യം ചെയ്തിരിക്കുന്നതെന്ന് കശ്മീരിലെ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ ആരോപിക്കുന്നു. 

കശ്മീരില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന സൈനീക ഉദ്യോഗസ്ഥരെ സൈന്യവും കേന്ദ്ര സര്‍ക്കാരും ഇങ്ങനെയാണ് പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്നതെന്ന് കശ്മീരിലെ മിതവാദി നേതാക്കളില്‍ ഒരാളായ മിര്‍വൈസ് ഉമര്‍ ഫറൂഖ് പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗളൂരുവിൽ മലയാളി യുവാക്കളുടെ ₹20 ലക്ഷം കവർന്ന കേസ്: കവർച്ചയ്ക്ക് ചുക്കാൻ പിടിച്ചത് സിഐഡി ഇൻസ്‌പെക്ടർ?

മുട്ടിലിൽ വീണ്ടും മരംമുറി; 70 അടിയോളം നീളമുള്ള ഈട്ടിമരം മുറിച്ചുകടത്താൻ ശ്രമിച്ച നാലംഗ സംഘം പിടിയിൽ

'13 വർഷം മുൻപ് ഉണ്ടായ രോ​ഗാവസ്ഥ; ഇമ്മ്യൂണിറ്റി പ്രസ്ശനങ്ങളും പിസിഒഎസും മാറിയത് യോ​ഗ പരിശീലനത്തിലൂടെ'

മർദ്ദനമേറ്റ മനോവിഷമത്തിൽ ആത്മഹത്യ: കോളജ് അധ്യാപികയുടെ മരണത്തിൽ കാമുകൻ അറസ്റ്റിൽ

പത്ത് ദിവസം ഉറക്കമില്ലാതെ ഷൂട്ട് ചെയ്തു; ഛര്‍ദ്ദിച്ചു, ഉറങ്ങാന്‍ ഇഞ്ചക്ഷന്‍ വേണ്ടി വന്നു, ഒടുവില്‍ മടുത്തു: സംയുക്ത വര്‍മ