India

തിരുനെൽവേലി 'ഇരുട്ടുകടൈ' ഉടമ ആത്മഹത്യ ചെയ്തു; മരണം കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ

തിരുനെൽവേലി ഇരുട്ടുകടൈ ഉടമ ആത്മഹത്യ ചെയ്തു; മരണം കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തിരുനെൽവേലിയിലെ പ്രമുഖ മധുര പലഹാര സ്ഥാപനമായ ഇരുട്ടുകടൈയുടെ ഉടമ ഹരി സിങിനെ (80) മരിച്ച നിലയിൽ കണ്ടെത്തി. ആശുപത്രിയിലാണ് മൃതദേഹം കണ്ടത്. കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് മരണം. ആത്മഹത്യയാണെന്ന് പൊലീസ് വ്യക്തമാക്കി.

കടുത്ത പനിയെ തുടർന്ന് ഹരി സിങിനെ പാളയംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം കോവിഡ് പരിശോധനയിൽ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതിനെത്തുടർന്ന് അദ്ദേഹത്തെ കോവിഡ് കെയർ പ്രത്യേക ചികിത്സാ വിഭാഗത്തിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നു. അതിനിടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇരുട്ടുകടൈ എന്ന സ്ഥാപനം തിരുനെൽവേലി ഹൽവ വിൽപ്പനയിലൂടെയാണ് പ്രശസ്തമായത്. പേരിലെ വ്യത്യസ്തതയും ദിവസം മൂന്ന് മണിക്കൂർ മാത്രം തുറന്നു പ്രവർത്തിക്കുന്നതും ഇരുട്ടുകടൈയെ വേറിട്ടതാക്കി. ദിവസവും വൈകീട്ട് അഞ്ച് മണി മുതൽ രാത്രി എട്ട് മണി വരെയാണ് കടയുടെ പ്രവർത്തന സമയം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് ഇന്നു തുടക്കം ; ബിഎൽഒമാർ വീടുകളിലെത്തും

കോയമ്പത്തൂര്‍ കൂട്ടബലാത്സംഗം: മൂന്നുപേര്‍ പിടിയില്‍, ആക്രമിക്കാന്‍ ശ്രമിച്ച പ്രതികളെ പൊലീസ് വെടിവെച്ചു വീഴ്ത്തി

'തന്തയില്ലാത്തവന്‍' ജാതി അധിക്ഷേപമല്ല; 55 കാരന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീംകോടതി, കേരള പൊലീസിന് വിമർശനം

തദ്ദേശ വോട്ടർപ്പട്ടിക; ഇന്നും നാളെയും കൂടി പേര് ചേർക്കാം

കേരളത്തിൽ എസ്ഐആറിന് ഇന്നുതുടക്കം, കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ രക്ഷപ്പെട്ടു; ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT