India

തുടർച്ചയായി ക്ലാസില്‍ എത്തുന്നില്ലെന്ന് പരാതി പറഞ്ഞു; ഹോസ്റ്റല്‍ വാര്‍ഡനെ എഞ്ചിനീയറിംഗ് വിദ്യാര്‍ഥി കുത്തിക്കൊന്നു

കഴുത്തിനും അടിവയറ്റിനും കുത്തേറ്റതാണ് മരണത്തിനിടയാക്കിയത്

സമകാലിക മലയാളം ഡെസ്ക്

തിരുച്ചിറപ്പള്ളി: ക്ലാസിൽ എത്തുന്നില്ലെന്ന് മാതാപിതാക്കളോട് പരാതി പറഞ്ഞതിന് ഹോസ്റ്റല്‍ വാര്‍ഡനെ വിദ്യാര്‍ഥി കുത്തി കൊലപ്പെടുത്തി. 45വയസ്സുള്ള ജി വെങ്കിട്ടരാമനാണ് എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയുടെ കുത്തേറ്റ് മരിച്ചത്. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലാണ് സംഭവം.

കഴുത്തിനും അടിവയറ്റിനും കുത്തേറ്റതാണ് വെങ്കിട്ടരാമന്റെ മരണത്തിനിടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. വിദ്യാര്‍ഥിയെ കസ്റ്റഡിയിലെടുത്തെന്നും പൊലീസ് അറിയിച്ചു.

തുടര്‍ച്ചയായി നാല് ദിവസത്തോളം അധികൃതരുടെ അനുവാദമില്ലാതെ വിദ്യാർത്ഥി കോളജിലെത്താതിരുന്ന വിവരം മാതാപിതാക്കളെ അറിയിച്ചതാണ് പ്രകോപനമുണ്ടാക്കിയതെന്നും പൊലീസ് പറഞ്ഞു. വാർഡൻ വിവരമറിയിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ വിദ്യാര്‍ഥിയെ ശകാരിക്കുകയുമുണ്ടായി. ഇതാണ് ഇത്തരത്തിലൊരു കൂരകൃത്യം ചെയ്യാൻ കാരണമെന്നാണ് പൊലീസ് നി​ഗമനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

51 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ, ലോക ചാംപ്യന്മാരായ വനിതാ ടീമിന് കിട്ടുക 123 കോടി

സന്യാസിമാര്‍ ശവസംസ്‌കാര സമയത്ത് ഉരുവിടുന്ന ജപം; എന്താണ് ഡീയസ് ഈറെ? മറുപടിയുമായി സംവിധായകന്‍

സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരില്ല, ചികിത്സയ്ക്കും കാലതാമസം; ജനങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളോട് അകലുന്നു

ദേശീയ പാതാ അതോറിറ്റിയിൽ നിയമനം; സ്റ്റെനോഗ്രാഫർ മുതൽ ഡെപ്യൂട്ടി മാനേജർ വരെ ഒഴിവുകൾ; മികച്ച ശമ്പളം, ഇപ്പോൾ തന്നെ അപേക്ഷിക്കൂ

രണ്ടാം ദിവസവും ഓഹരി വിപണിയില്‍ നഷ്ടം, സെന്‍സെക്‌സ് 250 പോയിന്റ് ഇടിഞ്ഞു; ഐടി, എഫ്എംസിജി ഓഹരികള്‍ റെഡില്‍, രൂപ 89 തൊടുമോ?

SCROLL FOR NEXT