India

തെലങ്കാനയില്‍ കോണ്‍ഗ്രസ് സുപ്രിംകോടതിയിലേക്ക് ; വോട്ടര്‍പട്ടികയില്‍ നിന്നും 22 ലക്ഷം പേരെ ഒഴിവാക്കിയെന്ന് ആരോപണം

തങ്ങളുടെ 22 ലക്ഷത്തോളം പ്രവര്‍ത്തകരുടെ വോട്ട് വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കി എന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ് : തെലങ്കാനയില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി. ടിആര്‍എസ് തരംഗത്തില്‍ കോണ്‍ഗ്രസിന് നിലംതൊടാനായില്ല. കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് പ്രസിഡന്റുമാരായ വിക്രമാര്‍കെയും രേവന്ത് റെഡ്ഡിയും പിന്നിലാണ്. 

മിദിരാ സീറ്റില്‍ ആദ്യറൗണ്ട് വോട്ടെണ്ണിയപ്പോള്‍ വിക്രമാര്‍കെ, ടിആര്‍എസ് സ്ഥാനാര്‍ത്ഥിയേക്കാള്‍ പിന്നിലാണ്. കോടങ്കലില്‍ മറ്റൊരു സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റായ രേവന്ത് റെഡ്ഡിയും പിന്നിട്ടു നില്‍ക്കുകയാണ്.

അതേസമയം ടിആര്‍എസ് മുന്നേറ്റത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. വോട്ടര്‍പട്ടികയില്‍ തിരിമറി നടത്തിയാണ് ടിആര്‍എസ് വന്‍ കുതിപ്പിന് അവസരം ഒരുക്കിയതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. തങ്ങളുടെ 22 ലക്ഷത്തോളം പ്രവര്‍ത്തകരുടെ വോട്ട് വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കി എന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. 

ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രിംകോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. തെലങ്കാനയില്‍ ടിആര്‍എസ് ഭരണം നിലനിര്‍ത്തുമെന്ന് ഉറപ്പായി. ആകെയുള്ള 119 സീറ്റില്‍ 82 ഉം ടിആര്‍എസ് നേടി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

3.15 മണിക്കൂറില്‍ അവയവങ്ങള്‍ തിരുവനന്തപുരത്ത്; ശസ്ത്രക്രിയകൾക്ക് തുടക്കം: അലിന്‍ ഷെറിന് വിട നല്‍കി കേരളം

നാടക നടി കലാലയം രാധ അന്തരിച്ചു

'വരേണ്യതാബോധത്തിലൂന്നിയ വിനീതത്വമോ, വിധേയത്വമോ; സച്ചിദാനന്ദൻ മാഷിന് അതിമാനുഷിക സിദ്ധിയുണ്ടെന്ന് തോന്നുന്നു: പ്രേംകുമാര്‍

അമ്മയെ കസേരയോടെ മുറ്റത്തേക്ക് എടുത്തെറിഞ്ഞ് കൊല്ലാൻ ശ്രമം; മകൻ അറസ്റ്റിൽ

ഓറഞ്ച് സംഘത്തെ വരിഞ്ഞു മുറുക്കി ഹര്‍മീതും ഷാല്‍വികും; 'ഓൾ റൗണ്ട്' യുഎസ്എ

SCROLL FOR NEXT