India

ത്രിപുരയില്‍ ചെങ്കാടി പിഴുതു; ബംഗാളില്‍ ബിജെപി ചരിത്രമെഴുതുമെന്ന് നരേന്ദ്രമോദി

ത്രിപുരയില്‍ ചെങ്കൊടി പിഴുതെറിഞ്ഞതുപോലെ ബംഗാളിലും ബിജെപി ചരിത്രമെഴുതുമെന്ന് മോദി

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെത് കമ്യൂണിസ്റ്റ് ദുര്‍ഭരണത്തിന്റെ രണ്ടാം ഭാഗമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബംഗാളിലെ ജയ്പാല്‍ഗുഡിയില്‍ ബിജെപി മഹാറാലിയില്‍ സംസാരിക്കുകയായിരുന്നു മോദി. ത്രിപുരയില്‍ ചെങ്കൊടി പിഴുതെറിഞ്ഞതുപോലെ ബംഗാളിലും ബിജെപി ചരിത്രമെഴുതുമെന്ന് മോദി പറഞ്ഞു.

ചരിത്രത്തിലാദ്യമായി കള്ളന്മാരായ പൊലീസുകാര്‍ക്കുവേണ്ടി ധര്‍ണയിരുന്ന മുഖ്യമന്ത്രിയാണ് മമത.ജനങ്ങളെ സിന്‍ഡിക്കേറ്റുകള്‍ക്ക് വിട്ടുകൊടുത്ത് മമത പ്രധാനമന്ത്രിയാകാന്‍ ശ്രമിക്കുകയാണ്. ബംഗാളില്‍ ക്രമസമാധാനം തകര്‍ന്നു. യുവാക്കള്‍ തൊഴിലുതേടി നാടുവിടുകയാണ്. മമത സര്‍ക്കാര്‍ നുഴഞ്ഞുകയറ്റക്കാരെ സ്വാഗതം ചെയ്യുകയാണ്. മമതയ്ക്ക് ഭയം ബംഗാളിലെ ജനങ്ങളെയാണെന്നും മോദി പറഞ്ഞു. 

മോദിക്ക് അതേ നാണയത്തില്‍ മറുപടി നല്‍കി മമതയും രംഗത്തെത്തി. തിരഞ്ഞെടുപ്പ് കാലത്ത് മിസ്റ്റര്‍ ചായ്‌വാലയും തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ മിസ്റ്റര്‍ റഫാലുമാണെന്ന് തിരിച്ചടിച്ച് മമത ബാനര്‍ജി രംഗത്തെത്തി. മോദിക്ക് ഇന്ത്യയെക്കുറിച്ച് എന്തറിയാം. കലാപങ്ങള്‍ കടന്നാണ് മോദി പ്രധാനമന്ത്രിയായത്. അഴിമതയുടെ ആശാനാണ് മോദി. പ്രധാനമന്ത്രിയെക്കുറിച്ച് പറയാന്‍ തന്നെ നാണക്കേടാണെന്നും മമത തിരിച്ചടിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

SCROLL FOR NEXT