India

ത്രിപുരയില്‍ ചെങ്കാടി പിഴുതു; ബംഗാളില്‍ ബിജെപി ചരിത്രമെഴുതുമെന്ന് നരേന്ദ്രമോദി

ത്രിപുരയില്‍ ചെങ്കൊടി പിഴുതെറിഞ്ഞതുപോലെ ബംഗാളിലും ബിജെപി ചരിത്രമെഴുതുമെന്ന് മോദി

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെത് കമ്യൂണിസ്റ്റ് ദുര്‍ഭരണത്തിന്റെ രണ്ടാം ഭാഗമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബംഗാളിലെ ജയ്പാല്‍ഗുഡിയില്‍ ബിജെപി മഹാറാലിയില്‍ സംസാരിക്കുകയായിരുന്നു മോദി. ത്രിപുരയില്‍ ചെങ്കൊടി പിഴുതെറിഞ്ഞതുപോലെ ബംഗാളിലും ബിജെപി ചരിത്രമെഴുതുമെന്ന് മോദി പറഞ്ഞു.

ചരിത്രത്തിലാദ്യമായി കള്ളന്മാരായ പൊലീസുകാര്‍ക്കുവേണ്ടി ധര്‍ണയിരുന്ന മുഖ്യമന്ത്രിയാണ് മമത.ജനങ്ങളെ സിന്‍ഡിക്കേറ്റുകള്‍ക്ക് വിട്ടുകൊടുത്ത് മമത പ്രധാനമന്ത്രിയാകാന്‍ ശ്രമിക്കുകയാണ്. ബംഗാളില്‍ ക്രമസമാധാനം തകര്‍ന്നു. യുവാക്കള്‍ തൊഴിലുതേടി നാടുവിടുകയാണ്. മമത സര്‍ക്കാര്‍ നുഴഞ്ഞുകയറ്റക്കാരെ സ്വാഗതം ചെയ്യുകയാണ്. മമതയ്ക്ക് ഭയം ബംഗാളിലെ ജനങ്ങളെയാണെന്നും മോദി പറഞ്ഞു. 

മോദിക്ക് അതേ നാണയത്തില്‍ മറുപടി നല്‍കി മമതയും രംഗത്തെത്തി. തിരഞ്ഞെടുപ്പ് കാലത്ത് മിസ്റ്റര്‍ ചായ്‌വാലയും തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ മിസ്റ്റര്‍ റഫാലുമാണെന്ന് തിരിച്ചടിച്ച് മമത ബാനര്‍ജി രംഗത്തെത്തി. മോദിക്ക് ഇന്ത്യയെക്കുറിച്ച് എന്തറിയാം. കലാപങ്ങള്‍ കടന്നാണ് മോദി പ്രധാനമന്ത്രിയായത്. അഴിമതയുടെ ആശാനാണ് മോദി. പ്രധാനമന്ത്രിയെക്കുറിച്ച് പറയാന്‍ തന്നെ നാണക്കേടാണെന്നും മമത തിരിച്ചടിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും

'ഏത് അമ്മയെന്ന് ജോണ്‍ ബ്രിട്ടാസ്, നിന്റെ അമ്മയെന്ന് തമ്പി ദുരൈ'; വൈറലായി രാജ്യസഭയിലെ ദൃശ്യങ്ങള്‍

അഭിജിത് ദീപ്കെയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം