India

ത്രിപുരയില്‍ കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേയ്ക്ക്; ബിപ്ലബ് കുമാര്‍ ദേബ് സര്‍ക്കാര്‍ ബ്രിട്ടിഷ് ഭരണത്തേക്കാള്‍ മോശം

ത്രിപുരയിലെ ബിജെപി സര്‍ക്കാരിനെതിരെ പ്രക്ഷോഭത്തിന് ഒരുങ്ങി കോണ്‍ഗ്രസ്

സമകാലിക മലയാളം ഡെസ്ക്

അഗര്‍ത്തല: ത്രിപുരയിലെ ബിജെപി സര്‍ക്കാരിനെതിരെ പ്രക്ഷോഭത്തിന് ഒരുങ്ങി കോണ്‍ഗ്രസ്. ബ്രീട്ടിഷ് ഭരണത്തേക്കാള്‍ മോശം ഭരണമാണ് ബിപ്ലബ് കുമാര്‍ ദേബിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. രണ്ടുമാസത്തെ ബിജെപി ഭരണത്തിന് കീഴില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ഓഫീസുകള്‍ തകര്‍ക്കുന്നത് തുടരുകയാണ്. ഇനിയും പാര്‍ട്ടി ഓഫീസ് തകര്‍ത്താല്‍ മെയ് 17 മുതല്‍ പ്രക്ഷോഭ പരിപാടി ആരംഭിക്കുമെന്ന് കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കി.

രണ്ടുമാസത്തെ ബിജെപി ഭരണത്തില്‍ അഗര്‍ത്തലയിലെ 60 മുതല്‍ 70 വര്‍ഷം വരെ പഴക്കമുളള കോണ്‍ഗ്രസ് ഓഫീസുകള്‍ തകര്‍ത്തു. ഇനി ഒരു ഓഫീസ് തകര്‍ത്താല്‍ മെയ് 17 മുതല്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കും. എല്ലാ പാര്‍ട്ടികള്‍ക്കും സംസ്ഥാനത്ത് പ്രവര്‍ത്തിക്കാന്‍ അവകാശമുണ്ടെന്ന് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിരാജിത്ത് സിന്‍ഹ ഓര്‍മ്മിപ്പിച്ചു.

സംസ്ഥാനത്തെ ഏകകക്ഷി ഭരണത്തിലേയ്ക്ക് മാറ്റാനാണ് ബിജെപി ശ്രമിക്കുന്നത്. സംസ്ഥാനത്ത് പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യമില്ല എന്ന ധാര്‍ഷ്ട്യമാണ് ബിജെപിക്ക്. സര്‍ക്കാര്‍ ഭൂമിയിലാണ് സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും പാര്‍ട്ടി ഓഫീസുകള്‍ നില്‍ക്കുന്നതെന്ന് ചൂണ്ടികാണിച്ചാണ് ബിജെപിയുടെ നടപടിയെന്നും ബിരാജിത്ത് സിന്‍ഹ ആരോപിച്ചു.

ഇടതുസര്‍ക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ 33 സാമൂഹ്യസുരക്ഷ പെന്‍ഷനുകള്‍ ബിപ്ലബ് കുമാര്‍ സര്‍ക്കാര്‍ നിര്‍ത്തലാക്കി. വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ 50000 ഒഴിവുകള്‍ നികത്താതെ ബിജെപി സര്‍ക്കാര്‍ താല്ക്കാലികമായി തടഞ്ഞുവെച്ചിരിക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT