India

ത്രിവര്‍ണ പതാക പുതച്ച് കലൈഞ്ജര്‍ രാജാജി ഹാളില്‍; അവസാനമായി കാണാന്‍ ജനപ്രവാഹം

രാഷ്ട്രീയ, സാമൂഹ്യ മേഖലങ്ങളില്‍ നിന്നുള്‍പ്പെടെ ആയിരക്കണക്കിന് ആളുകളാണ് തങ്ങളുടെ മുന്‍ മുഖ്യമന്തിക്ക് അന്തിമോപചാരം അര്‍പ്പിക്കുന്നതിനായി എത്തിക്കൊണ്ടിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

മറിന കടല്‍ക്കരയിലെ അണ്ണാ സമാധിക്ക് സമീപം സംസ്‌കരിക്കാന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ടുള്ള തര്‍ക്കം നിലനില്‍ക്കുന്നതിന് ഇടയില്‍ കലൈഞ്ജര്‍ കരുണാനിധിയുടെ ഭൗതീകശരീരം രാജാജി ഹാളില്‍ പൊതുദര്‍നത്തിന് വെച്ചു. രാഷ്ട്രീയ, സാമൂഹ്യ മേഖലങ്ങളില്‍ നിന്നുള്‍പ്പെടെ ആയിരക്കണക്കിന് ആളുകളാണ് തങ്ങളുടെ മുന്‍ മുഖ്യമന്തിക്ക് അന്തിമോപചാരം അര്‍പ്പിക്കുന്നതിനായി എത്തിക്കൊണ്ടിരിക്കുന്നത്. 

തമിഴ്‌നാട് മുഖ്യമന്ത്രി കെ.പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം എന്നിവര്‍ രാജാജി ഹാളിലെത്തി കരുണാനിധിക്ക് ആദരാജ്ഞലി അര്‍പ്പിച്ചു. തമിഴ്‌നാടിന് തീരാനഷ്ടമാണ് കരുണാനിധിയുടെ മരണം എന്ന് പളനിസ്വാമി പറഞ്ഞു. 

ബുധനാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ കരുണാനിധിയുടെ ഭൗതീക ശരീരം സിഐടി കോളനിയിലെ കനിമൊഴിയുടെ വസതിയിലേക്ക് എത്തിച്ചിരുന്നു. കനിമൊഴിയുടെ വസതിക്ക് മുന്നില്‍ തിങ്ങി നിറഞ്ഞിരുന്ന ജനക്കൂട്ടത്തെ മാറ്റാന്‍ പൊലീസിന് ലാത്തിച്ചാര്‍ജ് പ്രയോഗിക്കേണ്ടി വന്നു. 

ചൊവ്വാഴ്ച ഡിഎംകെ നേതാക്കളായ എം.കെ.സ്റ്റാലിന്‍, എം.കെ.അഴഗിരി, കനിമൊഴി എന്നിവര്‍ മുഖ്യമന്ത്രി പളനിസ്വാമിയെ കണ്ട് മറീന ബീച്ചിലെ അണ്ണാ സമാധിക്കടുത്ത് കരുണാനിധി സ്മാരകത്തിന് സ്ഥലം അനുവദിക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മുഖ്യമന്ത്രി ആവശ്യം നിരസിക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala State Film Awards 2025: മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മൽ ബോയ്സ്

കൊച്ചിയില്‍ സ്ഥിരീകരിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ പുതിയ വകഭേദം; അപകട നില തരണം ചെയ്തു

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം: മികച്ച നടന്‍ മമ്മൂട്ടി, നടി ഷംല ഹംസ, ഇന്നത്തെ 5 പ്രാധാന വാര്‍ത്തകള്‍

'നിരപരാധിയാണ്, വൃക്ക മാറ്റിവെച്ചതുമൂലം ആരോഗ്യാവസ്ഥ മോശം'; ജാമ്യാപേക്ഷയുമായി ദേവസ്വം മുന്‍ സെക്രട്ടറി

ട്രെയിനില്‍ ആക്രമണം: ശ്രീക്കുട്ടിയുടെ ചികിത്സക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം

SCROLL FOR NEXT