India

ദേശീയപാതയില്‍ അനങ്ങാന്‍ പോലും കഴിയാതെ ഭീമന്‍ കാണ്ടാമൃഗം, വെള്ളപ്പൊക്കത്തില്‍ ചത്തൊടുങ്ങിയത് തൊണ്ണൂറോളം കാട്ടുമൃഗങ്ങള്‍; പ്രളയക്കെടുതിയില്‍ അസം 

കാസിരംഗ ദേശീയപാതയിലാണ് കാണ്ടാമൃഗത്തെ കണ്ടെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ദിസ്പൂര്‍: കോവിഡിന് പിന്നാലെ പ്രളയവും കനത്ത നാശം വിതക്കുകയാണ് അസമില്‍. ബ്രഹ്മപുത്ര നദി കരകവിഞ്ഞതിനെത്തിടര്‍ന്ന് നിരവധി ഗ്രാമങ്ങളെയാണ് പ്രളയം ബാധിച്ചിരിക്കുന്നത്. ഇതേതുടര്‍ന്ന് കാസിരംഗ ദേശീയോദ്യാനവും വെള്ളത്തിനടയിലായിരുന്നു.  

ഇപ്പോഴിതാ ദേശീയപാതയില്‍ മൃതപ്രാണനായ കിടക്കുന്ന ഭീമന്‍ കാണ്ടാമൃഗത്തിന്റെ വിഡിയോയാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവരുന്നത്. കാസിരംഗ ദേശീയപാതയിലാണ് കാണ്ടാമൃഗത്തെ കണ്ടെത്തിയത്. അനങ്ങാന്‍ പോലും കഴിയാതെ അവശനിലയിലാണ് കാണ്ടാമൃഗത്തെ വിഡിയോയില്‍ കാണാനാകുക. റോഡിന് കുറുകെ കിടക്കുന്നതിനാല്‍ പൊലീസ് അടക്കുമുളവര്‍ സ്ഥലത്തെത്തി വാഹനങ്ങള്‍ നിയന്ത്രിക്കുന്നുണ്ട്. 

കാസിരംഗ പാര്‍ക്കിന്റെ 95 ശതമാനവും വെള്ളം നിറഞ്ഞിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. ഇതുവരെ ഏകദേശം തൊണ്ണൂറോളം കാട്ടുമൃഗങ്ങള്‍ക്കാണ് ജിവന്‍ നഷ്ടപ്പെട്ടത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം