India

നായയെ രക്ഷിക്കാന്‍ ഏഴുമണിക്കൂര്‍ രക്ഷാദൗത്യം, കൂട്ടിയിട്ട റെയിലുകള്‍ നീക്കി മുന്നേറിയ രക്ഷാപ്രവര്‍ത്തകര്‍ ഞെട്ടി!, ഒന്നിന്റെ സ്ഥാനത്ത് മൂന്ന് (ചിത്രങ്ങള്‍)

റെയില്‍വേ യാര്‍ഡില്‍ കൂട്ടിയിട്ടിരുന്ന റെയിലുകളില്‍ കുടുങ്ങിയ പെണ്‍പട്ടിയെയും കുഞ്ഞുങ്ങളെയുമാണ് റെയില്‍വേ അധികൃതര്‍ രക്ഷിച്ചത്

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: ഏഴുമണിക്കൂര്‍ നീണ്ട രക്ഷാദൗത്യത്തിന് ഒടുവില്‍ പെണ്‍പട്ടിയെയും രണ്ട് നവജാത പട്ടികുട്ടികളെയും രക്ഷിച്ചു. റെയില്‍വേ യാര്‍ഡില്‍ കൂട്ടിയിട്ടിരുന്ന റെയിലുകളില്‍ കുടുങ്ങിയ പെണ്‍പട്ടിയെയും കുഞ്ഞുങ്ങളെയുമാണ് റെയില്‍വേ അധികൃതര്‍ രക്ഷിച്ചത്.

ഭോപ്പാല്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ശനിയാഴ്ച രാവിലെ ഏഴുമണിക്ക് ഭോപ്പാല്‍ ഡിവിഷനല്‍ റെയില്‍വേ മാനേജറുടെ ഓഫീസിലേക്ക് ഒരു ഫോണ്‍ കോള്‍ വന്നു. റെയില്‍വേ യാര്‍ഡില്‍ കൂട്ടിയിട്ടിരിക്കുന്ന റെയിലുകളില്‍ ഒരു നായ കുടുങ്ങികിടക്കുന്നു എന്നതായിരുന്നു  മൃഗസ്‌നേഹികളുടെ സംഘടനയുടെ പേരില്‍ വന്ന സന്ദേശം.തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവില്‍ പെണ്‍പട്ടിയെയും കുഞ്ഞുങ്ങളെയും രക്ഷിക്കുകയായിരുന്നു.

13 ഓളം അടുക്കുകളായിട്ടാണ് റെയിലുകള്‍ കൂട്ടിയിട്ടിരുന്നത്. വലിയ ഭാരമുളള ഈ റെയിലുകള്‍ ഉയര്‍ത്തുമ്പോള്‍ ഒരു ചെറിയ അബദ്ധം സംഭവിച്ചാല്‍ പോലും നായയുടെ ജീവന്‍ നഷ്ടപ്പെടുമായിരുന്നു. വളരെ കരുതലോടെയാണ് ഇവ മാറ്റി നായയെ പുറത്തെടുത്തതെന്ന് റെയില്‍വേ അധികൃതര്‍ പറയുന്നു.

യന്ത്രങ്ങളുടെ സഹായമില്ലാതെ കൈ കൊണ്ടാണ് റെയിലുകള്‍ ഓരോന്നായി മാറ്റാന്‍ ആദ്യം ശ്രമിച്ചത്.അഞ്ചാറ് പേര്‍ ചേര്‍ന്നാണ് ദൗത്യം ഏറ്റെടുത്തത്. എന്നാല്‍ പട്ടിയെ രക്ഷിക്കാന്‍ മണിക്കൂറുകള്‍ വേണ്ടി വരുമെന്ന് മനസ്സിലാക്കി ദുരന്തനിവാരണ സേനയുടെ സഹായവും തേടി.  ഹ്രൈഡ്രോളിക് ക്രെയിനിന്റെയും മറ്റു സാങ്കേതിക വിദ്യകളുടെയും സഹായം സമാന്തരമായി ഉപയോഗിച്ചാണ് രക്ഷാദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയതെന്ന്് റെയില്‍വേ അധികൃതര്‍ പറയുന്നു.

ഏഴുമണിക്കൂര്‍ നീണ്ട രക്ഷാദൗത്യത്തിന് ഒടുവിലാണ് നായയുടെ അരികില്‍ എത്തിയത്. എന്നാല്‍ നായയെ കണ്ട മാത്രയില്‍ തന്നെ തങ്ങള്‍ ഞെട്ടി പോയെന്ന് അധികൃതര്‍ പറയുന്നു. പെണ്‍പട്ടിയുടെ അരികില്‍ രണ്ട് നവജാത പട്ടികുട്ടികളെയും കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ വൈദ്യസഹായം ഉറപ്പുവരുത്തിയതായും അധികൃതര്‍ വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കള്ളന്റെ ആത്മകഥയെന്നാണ് അതിന് പേരിടേണ്ടിയിരുന്നത്; ഇപി ജയരാജനെതിരെ ശോഭ സുരേന്ദ്രന്‍

ചെയ്യാത്ത കുറ്റത്തിന് 43 വര്‍ഷം ജയിലില്‍; സുബ്രഹ്മണ്യം വേദത്തിനെ ഇന്ത്യയിലേയ്ക്ക് നാടുകടത്തില്ല

ഇന്ത്യയ്ക്ക് ലോകകപ്പ് നേട്ടം; പാകിസ്ഥാന്‍ അവസാന സ്ഥാനത്ത്, മോശം പ്രകടനത്തില്‍ പരിശീലകനെ പുറത്താക്കി പിസിബി

'പണ്ഡിത വേഷത്തെ നോക്കി അവര്‍ ഉള്ളാലെ ചിരിക്കുകയാണ്, എന്തു രസായിട്ടാണ് കാലം കണക്കു തീര്‍ക്കുന്നത്!'

പതിനായിരം പൈലറ്റുമാരെ ആവശ്യമുണ്ട്; വ്യോമ മേഖലയിൽ അടിമുടി മാറ്റവുമായി ഗൾഫ്

SCROLL FOR NEXT