പ്രതീകാത്മകചിത്രം 
India

നാലാമതും പെണ്‍കുഞ്ഞ് ജനിച്ചു; കുപിതനായ അച്ഛന്‍ മൂന്ന് കുഞ്ഞുങ്ങളെ കിണറ്റില്‍ എറിഞ്ഞ് കൊന്നു, ജീവനൊടുക്കി 

നാലാമതും പെണ്‍കുഞ്ഞ് പിറന്നതില്‍ അസ്വസ്ഥനായ പിതാവ് പ്രായപൂര്‍ത്തിയാകാത്ത മൂന്ന് കുഞ്ഞുങ്ങളെ കിണറ്റില്‍ എറിഞ്ഞ് കൊന്ന ശേഷം ആത്മഹത്യ ചെയ്ത നിലയില്‍

സമകാലിക മലയാളം ഡെസ്ക്

ഗാന്ധിനഗര്‍: നാലാമതും പെണ്‍കുഞ്ഞ് പിറന്നതില്‍ അസ്വസ്ഥനായ പിതാവ് പ്രായപൂര്‍ത്തിയാകാത്ത മൂന്ന് കുഞ്ഞുങ്ങളെ കിണറ്റില്‍ എറിഞ്ഞ് കൊന്ന ശേഷം ആത്മഹത്യ ചെയ്ത നിലയില്‍. ഗുജറാത്തിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്. റാസിക് സോളങ്കി(35) എന്ന കര്‍ഷകനാണ് കുഞ്ഞുങ്ങളെ കിണറ്റില്‍ എറിഞ്ഞ് കൊലപ്പെടുത്തിയത്.

ഗുജറാത്തിലെ ജുനഗഡ് ജില്ലയിലെ ഖംബാലിയ ഗ്രാമത്തിലാണ് സംഭവം. ഭാര്യ നാലാമതും പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതില്‍ പ്രകോപിതനായ സോളങ്കി ക്രൂരകൃത്യം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.ഏഴു വയസ്സുളള അഞ്ജലി, അഞ്ചുവയസ്സുകാരി റിയ, മൂന്നുവയസ്സ് മാത്രം പ്രായമുളള ജല്‍പ്പ എന്നിവരുടെ മൃതദേഹങ്ങളാണ് വീടിനടുത്തുള്ള കിണറ്റിനുള്ളില്‍ നിന്ന് കണ്ടെത്തിയത്.

പത്ത് ദിവസം മുമ്പ് ഭാര്യ നാലാമത്തെ പെണ്‍കുട്ടിക്ക് ജന്മം നല്‍കിയത് മുതല്‍ സോളങ്കി അസ്വസ്ഥനായിരുന്നുവെന്ന് ബന്ധുക്കള്‍  പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയും ഇയാള്‍ നേരിട്ടിരുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു. സംഭവ ദിവസം തന്റെ ഓരോ കുഞ്ഞുങ്ങളെയായി കിണറ്റില്‍ എറിഞ്ഞ ശേഷം സോളങ്കി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. അന്നേദിവസം സോളങ്കിയുടെ ഭാര്യയും നവജാത ശിശുവും അവരുടെ അമ്മ വീട്ടിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇപ്പോള്‍ ഇവര്‍ക്കു ശ്രീധരനെ പിടിക്കുന്നില്ല'; അതിവേഗ റെയില്‍ പദ്ധതിയോട് എതിര്‍പ്പില്ലെന്ന് വിഡി സതീശന്‍

ലോട്ടറി കടകള്‍ കുത്തിത്തുറന്ന് മോഷണം; സമ്മാനം അടിച്ചതിന് പിന്നാലെ പ്രതി പിടിയില്‍

'വൈറ്റ് കോളര്‍' ഭീകര സംഘം നാല് വര്‍ഷമായി സജീവം, ചെങ്കോട്ട സ്ഫോടനത്തിനുശേഷം കോഫി ഷോപ്പ് ശൃംഖല ലക്ഷ്യമിട്ടു

'അപ്പ എന്താ കുമ്പിടിയോ? ആവശ്യമുള്ളതിലും ഇല്ലാത്തതിലും പേര് വലച്ചിടുന്നു'; എസ്ഐടി ചോദ്യം ചെയ്ത വാര്‍ത്തയോട് കാളിദാസ്

'എന്റെ രാഷ്ട്രീയത്തിന് പകരം സിനിമയെ ലക്ഷ്യം വയ്ക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു; മാനസികമായി നേരത്തെ തയ്യാറെടുത്തു'

SCROLL FOR NEXT