India

നിയമപരമായി ലൈംഗികബന്ധത്തിലേര്‍പ്പെടാനുള്ള ലൈസന്‍സ് അല്ല വിവാഹം: ഡെല്‍ഹി ഹൈക്കോടതി

നിയമപരമായി ലൈംഗിക സുഖം ലഭിക്കാനുള്ള കരാറല്ല വിവാഹം എന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: വിവാഹ ജീവിതത്തിനിടയിലെ ബലാത്സംഘത്തിന് ശിക്ഷ വേണോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമാകാത്ത സാഹചര്യത്തില്‍ വ്യത്യസ്തമായൊരു വിധി പുറപ്പെടുവിച്ചിരിക്കുകയാണ് ഡെല്‍ഹി ഹൈക്കോടതി. നിയമപരമായി ലൈംഗിക സുഖം ലഭിക്കാനുള്ള കരാറല്ല വിവാഹം എന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

ഭാര്യ തനിക്ക് ലൈംഗിക സുഖം തരുന്നില്ല എന്ന് ആരോപിച്ചുകൊണ്ട് ഭര്‍ത്താവ് വിവാഹമോചനം ആവശ്യപ്പെട്ട കേസില്‍ വൈവാഹിക ബലാത്സംഗം നടന്നിട്ടുണ്ട് എന്ന് നിരീക്ഷിച്ചുകൊണ്ടാണ് ഡല്‍ഹി ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം.

' രാജ്യത്ത് വൈവാഹിക ജീവിതത്തിലെ ബലാത്സംഗം നിയമപരമായി കുറ്റകരമായി കണക്കാക്കുന്നില്ല എങ്കിലും ഇത് മാനസിക പീഡനമാണ്. ഒരു വ്യക്തിയോടുള്ള കടുത്ത അനാദരവും അയാളുടെ അന്തസിനേയും ഭാര്യുയുടെ സംവേദനക്ഷമതയേയും ഇല്ലാതാക്കുന്നതാണ്. ജീവിക്കാനുള്ള അവകാശത്തേയും സ്വാതന്ത്ര്യത്തേയും നിഷേധിക്കുന്നു എന്നിടത്ത് ഇത് ഭരണഘടനയുടെ ലംഘനമാണ്' കോടതി നിരീക്ഷിച്ചു.

'ലൈംഗികബന്ധം ദാമ്പത്യ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. അതേസമയം ലൈംഗിക സുഖം ലഭിക്കാനുള്ള കരാറാണ് വിവാഹം എന്ന് പറയാനാകില്ല.' വിവാഹമോചനമാവശ്യപ്പെട്ടുകൊണ്ടുള്ള ഭര്‍ത്താവിന്റെ ഹര്‍ജി തള്ളിയ ജസ്റ്റിസ് ധര്‍മേഷ് ശര്‍മ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പാലാ സെ​ന്റ് തോമസ് കോളജിൽ 19 വകുപ്പുകളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകൾ, ഏപ്രിൽ 13 വരെ അപേക്ഷിക്കാം

ദിവസവും 200 രൂപ ഇടാമോ?, ലക്ഷങ്ങള്‍ സമ്പാദിക്കാം; വിശദാംശങ്ങള്‍

പാലക്കാട് തീപാറുമോ?, തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ?, എതിർപ്പുമായി കാസർകോട് ഡിസിസി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT