India

നിയമസഭയില്‍ ആര്‍എസ്എസിനെ പ്രകീര്‍ത്തിച്ച് ആദിത്യനാഥ്;ആര്‍എസ്എസ് ഇല്ലായിരുന്നുവെങ്കില്‍ കശ്മീരും പഞ്ചാബും പാകിസ്ഥാനില്‍ പോയേനെ 

ആര്‍എസ്എസ് ഇല്ലായിരുന്നെങ്കില്‍ സ്‌കൂളുകളില്‍ വന്ദേമാതരം പാടുന്നത് ജനങ്ങള്‍ മറന്നുപോകുമായിരുന്നു

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ:ആര്‍എസ്എസ് ഇല്ലായിരുന്നുവെങ്കില്‍ കശ്മീരും പഞ്ചാബും ബംഗാളും പാകിസ്ഥാനിലേക്ക് പോയെനെയെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ്. ഉത്തര്‍പ്രഗദേശ് നിയമസഭയില്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് മറുപടി പറയുകയായിരുന്നു ആദിത്യനാഥ്. പശുവിനെക്കുറിച്ചും ഗംഗാനദിയെക്കുറിച്ചും നിയംസഭയില്‍ സംസാരിച്ചാല്‍ എന്താണ് പ്രശ്‌നം എന്ന് ആദിത്യനാഥ് പ്രതിപക്ഷത്തോട് ചോദിച്ചു. 

രാഷ്ട്രീയവുമായി ബന്ധമില്ലാത്ത ആര്‍എസ്എസ് പോലുള്ള സംഘടനകളെക്കുറിച്ചു സംസാരിക്കുന്നത് തെറ്റാണ്. സര്‍ക്കാരില്‍ നിന്ന് ഒരു സഹായവും സ്വീകരിക്കാത്ത സംഘടനയാണ് ആര്‍എസ്എസ്.ആര്‍എസ്എസ് ഇല്ലായിരുന്നെങ്കില്‍ സ്‌കൂളുകളില്‍ വന്ദേമാതരം പാടുന്നത് ജനങ്ങള്‍ മറന്നുപോകുമായിരുന്നു.ആദിത്യനാഥ് പറഞ്ഞു.

ഗംഗ, യമുന നദികളിലെ ജലനിരപ്പ് താഴുന്നതില്‍ ആശങ്ക രേഖപ്പെടുത്തിയആദിത്യനാഥ് ഈ നദികള്‍ നമ്മുടെ സ്വത്വമാണെന്നും അതു നഷ്ടപ്പെട്ടാല്‍ രാജ്യവും സംസ്‌കാരവും നഷ്ടപ്പെടുമെന്നും വ്യക്തമാക്കി. നമ്മള്‍ പശുവിന്റെയും ഗംഗാ നദിയുടെയും വിഷയം എടുത്തിടുന്നുവെന്നാണ് അവരുടെ പ്രശ്‌നം. എന്നാല്‍ ഗംഗ നമ്മുടെ അമ്മയാണ്,പശുവും അങ്ങനെതന്നെ. ആദിത്യനാഥ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

കെ എസ് ശബരീനാഥന്‍ കവടിയാറില്‍; തിരുവനന്തപുരം കോര്‍പ്പറേഷനിലെ 48 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

'ജനങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണം'; എസ്‌ഐആറിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിലേയ്ക്ക്

മുസ്ലീംലീഗ് കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്, ഗണേഷ് കുമാര്‍ തറ മന്ത്രി: വെള്ളാപ്പള്ളി

ഐഎസ്ആര്‍ഒയുടെ എല്‍വിഎം 3, സിഎംഎസ് 3 ഉപഗ്രഹ വിക്ഷേപണം വിജയകരം

SCROLL FOR NEXT