India

 50 കോടിയുടെ  സ്വര്‍ണച്ചോറ്റുപാത്രവും ചായക്കപ്പും മോഷ്ടിച്ച് കള്ളന്‍മാര്‍ കടന്നു;  അന്വേഷണം ഊര്‍ജ്ജിതം

50 കോടി രൂപയിലേറെ വിലമതിക്കുന്ന സ്വര്‍ണച്ചോറ്റുപാത്രവും ചായക്കപ്പും സോസറും സ്പൂണുമാണ് മോഷ്ടിക്കപ്പെട്ടത്. ചോറ്റുപാത്രത്തിന്റെ വശങ്ങള്‍ രത്‌നം കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. 

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ഹൈദരാബാദ് നിസാമിന്റെ വിലപിടിപ്പുള്ള സമ്പാദ്യങ്ങള്‍ സൂക്ഷിച്ചിരുന്ന മ്യൂസിയത്തില്‍ മോഷണം. 50 കോടി രൂപയിലേറെ വിലമതിക്കുന്ന സ്വര്‍ണച്ചോറ്റുപാത്രവും ചായക്കപ്പും സോസറും സ്പൂണുമാണ് മോഷ്ടിക്കപ്പെട്ടത്. ചോറ്റുപാത്രത്തിന്റെ വശങ്ങള്‍ രത്‌നം കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. മൂന്ന് കിലോയോളം ഭാരമുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇവ ഈ മ്യൂസിയത്തിലേക്ക് മാറ്റിയത്.  അവസാനത്തെ നിസാമായിരുന്ന മിര്‍ ഒസ്മാന്‍ അലി ഖാന്‍ അസഫ് ഷായ്ക്ക്  1936 ല്‍ സമ്മാനമായി ലഭിച്ചതായിരുന്നു ഈ സ്വര്‍ണപ്പാത്രങ്ങള്‍. 

മ്യൂസിയത്തിന്റെ വെന്റിലേഷന്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ ഉള്ളില്‍ കയറിയതെന്നാണ് പ്രാഥമിക നിഗമനം. സിസിടിവി ക്യാമറകള്‍ താഴേക്ക് തിരിച്ച് വച്ച നിലയിലായിരുന്നു കണ്ടെത്തിയത്. കയറില്‍ തൂങ്ങിയാണ് മോഷ്ടാക്കള്‍ മ്യൂസിയത്തിനുള്ളിലേക്ക് ഇറങ്ങിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. സ്വര്‍ണപാത്രങ്ങള്‍ സൂക്ഷിച്ചിരുന്ന കണ്ണാടിക്കൂടിന്റെ ചില്ല് തകര്‍ത്താണ് മോഷ്ടിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്.

തിങ്കളാഴ്ച പുലര്‍ച്ചയോടെയാണ് മോഷണം നടന്നത് മ്യൂസിയം അധികൃതരുടെ ശ്രദ്ധയില്‍പെട്ടത്.  മ്യൂസിയത്തില്‍ ജോലി നോക്കിയിരുന്ന ആരെങ്കിലുമാവാം മോഷണത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. അന്വേഷണം പുരോഗമിക്കുകയാണ് എന്നും കുറ്റവാളികളെ ഉടന്‍ പിടികൂടാനാകുമെന്നും പൊലീസ് അറിയിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT