India

'നേതാക്കൾക്ക് ജയ് വിളി വേണ്ട' ; കോൺ​ഗ്രസ് ശൈലിയിൽ മാറ്റം വരുത്താനുറച്ച് രാഹുൽ ​ഗാന്ധി

സ്റ്റേജ് എന്ന രീതിതന്നെ ഉണ്ടാവില്ല. ഒരാള്‍ പ്രസംഗിക്കുമ്പോള്‍ നേതാക്കള്‍ എല്ലാവരും സദസ്സില്‍ ഇരിക്കണമെന്നാണ് രാഹുലിന്റെ നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: എഐസിസി സമ്മേളനത്തിൽ നേതാക്കൾ പ്രസം​ഗിക്കുമ്പോൾ, അവരുടെ അനുയായികൾ സിന്ദാബാദ് വിളിക്കുന്ന രീതി സുപരിചിതമാണ്. എന്നാൽ ഈ ശൈലിക്ക് മാറ്റം വരുത്താനുള്ള നീക്ക്തതിലാണ് കോൺ​ഗ്രസ് അധ്യക്ഷൻ. ഓരോ നേതാക്കള്‍ക്കും അനുയായികള്‍ സിന്ദാബാദ് വിളിക്കുന്ന രീതിയും വേണ്ടെന്ന് രാഹുൽ നിർദേശം നൽകി. 

സമ്മേളന വേദിയിലെ പതിവ് നേതൃബാഹുല്യം വേണ്ടെന്നും രാഹുൽ നിർദേശിച്ചു. പ്ലീനറി സമ്മേളന വേദിയിൽ പ്രസം​ഗിക്കുന്ന നേതാവ് മാത്രം മതി. സ്റ്റേജ് എന്ന രീതിതന്നെ ഉണ്ടാവില്ല. ഒരാള്‍ പ്രസംഗിക്കുമ്പോള്‍ പ്രധാന നേതാക്കളുള്‍പ്പെടെ എല്ലാവരും സദസ്സില്‍ ഇരിക്കണമെന്നാണ് രാഹുലിന്റെ നിര്‍ദേശം. പ്രസംഗിക്കുന്നവര്‍ കോണ്‍ഗ്രസ് അധ്യക്ഷനുള്‍പ്പെടെ പ്രമുഖ നേതാക്കളുടെ പേര് എടുത്തു പറയുന്ന രീതി ഒഴിവാക്കണം. കാര്യമാത്ര പ്രസക്തമായി നിശ്ചിത സമയത്ത് പ്രസംഗം അവസാനിപ്പിക്കണമെന്നും രാഹുൽ നിർദേശിച്ചു. 

എല്ലാ സംസ്ഥാനങ്ങളില്‍നിന്നും പാര്‍ട്ടിയുടെ ഏറ്റവും താഴേത്തട്ടിലെ ഘടകമായ ബൂത്ത് സമിതികളുടെ അഞ്ച് പ്രസിഡന്റുമാരെ വീതം ഇക്കുറി പ്ലീനറിക്ക് ക്ഷണിച്ചിട്ടുണ്ട്. സാധാരണ എ.ഐ.സി.സി. അംഗങ്ങളും പി.സി.സി. അംഗങ്ങളും മാത്രമാണ് ഉണ്ടാവുക. മികച്ച പ്രകടനം കാഴ്ചവെച്ച ബൂത്ത് പ്രസിഡന്റുമാരെയാണ് ക്ഷണിച്ചിരിക്കുന്നത്. എറണാകുളം ചെങ്ങമനാട് പഞ്ചായത്തിലെ കെ.കെ. ഹുസൈന്‍, കോഴിക്കോട് എലത്തൂര്‍ മണ്ഡലത്തിലെ കെ. റെലിഷ്, പത്തനംതിട്ട അടൂരില്‍നിന്ന് സൈമണ്‍ അലക്‌സാണ്ടര്‍, തൃശ്ശൂര്‍ നാട്ടികയില്‍നിന്ന് എസ്. മുഹമ്മദ്, തിരുവനന്തപുരം ആങ്ങോടുനിന്നുള്ള പി.കെ. മനുകുമാര്‍ എന്നിവരാണ് സമ്മേളനത്തിലേക്ക് കേരളത്തില്‍നിന്ന് ക്ഷണം ലഭിച്ച ബൂത്ത് പ്രസിഡന്റുമാര്‍. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

'കുടുംബവാഴ്ച നേതൃത്വത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നു'; നെഹ്‌റു കുടുംബത്തെ നേരിട്ട് വിര്‍ശിച്ച് തരൂര്‍

'അവളെ നടുവിന് ചവിട്ടി പുറത്തിട്ടു, എന്നെയും വലിച്ച് പുറത്തിടാന്‍ ശ്രമിച്ചു'; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്

മഞ്ഞുരുകുന്നു; സമസ്ത - ലീഗ് ഐക്യത്തിന് ആഹ്വാനവുമായി സാദിഖലി തങ്ങളും ജിഫ്രി മുത്തുക്കോയ തങ്ങളും

മമ്മൂട്ടിയോ ആസിഫ് അലിയോ?; സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും

SCROLL FOR NEXT