India

ന്യൂനപക്ഷ സര്‍ക്കാര്‍ അധികാരഗര്‍വ്വ് കാണിക്കുന്നു, മോഡി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി അമര്‍ത്യാ സെന്‍ 

31 ശതമാനം വോട്ട് നേടി അധികാതത്തില്‍ വന്ന ന്യൂനപക്ഷ സര്‍ക്കാര്‍ ബാക്കി 69 ശതമാനം ജനതയുടെ മേല്‍ രാജ്യദ്രോഹികള്‍ എന്ന ലേബല്‍ പതിക്കുന്നത് എങ്ങനെ അദ്ധേഹം ചോദിച്ചു.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മോഡി സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി നോബേല്‍ പുരസ്‌കാര ജേതാവ് അമര്‍ത്യാസെന്‍. ന്യൂനപക്ഷ സര്‍ക്കാര്‍ അധികാര ഗര്‍വ്വ് കാണിക്കുകയാണ്. 31 ശതമാനം വോട്ട് നേടി അധികാതത്തില്‍ വന്ന ന്യൂനപക്ഷ സര്‍ക്കാര്‍ ബാക്കി 69 ശതമാനം ജനതയുടെ മേല്‍ രാജ്യദ്രോഹികള്‍ എന്ന ലേബല്‍ പതിക്കുന്നത് എങ്ങനെ ദ്ദേഹം ചോദിച്ചു.  തന്റെ പുതിയ പുസ്തകമായ കളക്ടീവ് ചോയ്‌സ് ആന്റ് സോഷ്യല്‍ വെല്‍ഫയര്‍ എന്ന പുസ്തകത്തെ കുറിച്ച് എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അമര്‍ത്യാസെന്‍.

ചര്‍ച്ചകള്‍ തുടങ്ങുന്നതിനു മുന്‍പ് തന്നെ ചില കാഴ്ചപ്പാടുകള്‍ ചര്‍ച്ച ചെയ്യാനേ പാടില്ല എന്ന അവസ്ഥ ഭികരവും ജനാധിപത്യ വിരുദ്ധവുമാണ്.ഡെല്‍ഹിയില്‍ രാംജാസ് കോളേജില്‍ നടന്ന കോളേജില്‍ നടന്ന എബിവിപി അക്രമത്തെ അദ്ദേഹം
അപലപിച്ചു.  രാജ്യ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചെന്നാരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത ജെഎന്‍യു വിദ്യാര്‍ത്ഥി ഉമ്മര്‍ഖാലിദിനെ കോളേജിലേക്ക് വിളിച്ചതുമായി ബന്ധപെട്ടാണ് ഡല്‍ഹി രാംജാസ് കോളേജില്‍ അക്രമ സംഭവങ്ങള്‍ ഉണ്ടായത്.

മോഡി സര്‍ക്കാരിനേയും സംഘപരിവാര്‍ ചെയ്തികളേയും സ്ഥിരം വിമര്‍ശിക്കുന്ന ആളാണ് അമര്‍ത്യാ സെന്‍. നോട്ട് നിരോധന വിഷയത്തിലും അദ്ധേഹം മോഡിയെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒറ്റ പാര്‍ട്ടി മാത്രമേ ജീവിതത്തില്‍ ഉള്ളൂ'; തരൂരിനെ വീട്ടിലെത്തി കണ്ട് സതീശന്‍, തെരഞ്ഞെടുപ്പ് ഒരുക്കം, ചര്‍ച്ച

2023ലെ തോല്‍വിക്ക് 'മധുര പ്രതികാരം'! സബലേങ്കയെ വീഴ്ത്തി ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം ഉയര്‍ത്തി റിബാകിന

ഉറക്കം താനേ വരും, വെളുത്തുള്ളി ഇങ്ങനെയൊന്ന് ട്രൈ ചെയ്യൂ

അണ്ടർ-19 ലോകകപ്പ് : പാകിസ്ഥാനെതിരായ അനിയന്മാരുടെ പോരാട്ടം നാളെ; ജയിച്ചാൽ സെമി,ഇല്ലെങ്കിൽ പണിയാകും

അഞ്ച് മാസം ഗര്‍ഭിണിയായിരിക്കെ രണ്ടാമത്തെ കുഞ്ഞിനെ നഷ്ടമായി; ജീവിതത്തിലെ ഏറ്റവും വലിയ വേദന അനുഭവിച്ച കാലം: റാണി മുഖര്‍ജി

SCROLL FOR NEXT