ഒറീസ ഹൈക്കോടതിക്ക് മുന്നിൽ പച്ചക്കറി വിൽക്കുന്ന സപൻ കുമാർ/ ഫോട്ടോ: എക്സ്പ്രസ് 
India

പണിയില്ല; കോട്ടിട്ട് ഹൈക്കോടതിക്ക് മുന്നില്‍ പച്ചക്കറി വില്‍ക്കാനിറങ്ങി അഭിഭാഷകന്‍

പണിയില്ല; കോട്ടിട്ട് ഹൈക്കോടതിക്ക് മുന്നില്‍ പച്ചക്കറി വില്‍ക്കാനിറങ്ങി അഭിഭാഷകന്‍

സമകാലിക മലയാളം ഡെസ്ക്

കട്ടക്ക്: കോവിഡിനെ തുടര്‍ന്ന് വരുമാനം നിലച്ച അഭിഭാഷകന്‍ കോടതിക്ക് മുന്നില്‍ പച്ചക്കറി വില്‍പ്പന ആരംഭിച്ചു. വക്കീലിന്റെ കോട്ടുമിട്ട് ഹൈക്കോടതിക്ക് മുന്നില്‍ തന്നെയാണ് അഭിഭാഷകന്റെ പച്ചക്കറി വില്‍പ്പന. ഈ പച്ചക്കറി വില്‍പ്പന ഒരു പ്രതിഷേധം കൂടിയാണ്. 

ഒഡിഷയിലാണ് ഈ വ്യത്യസ്തമായ പ്രതിഷേധം അരങ്ങേറിയത്. സപന്‍ കുമാര്‍ പാല്‍ എന്ന അഭിഭാഷകനാണ് ഒറീസ ഹൈക്കോടതിക്ക് മുന്നിൽ  മുന്നിലിരുന്ന് പച്ചക്കറി വിറ്റത്. രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് സപന്‍ കുമാറിന്റെ പച്ചക്കറി വില്‍പ്പന. 

പ്രതിസന്ധിയുണ്ടായപ്പോള്‍ സഹായിക്കാത്ത സംസ്ഥാന ബാര്‍ കൗണ്‍സിലിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് സപന്‍ കുമാറിന്റെ പച്ചക്കറി വില്‍പ്പന. കോവിഡിനെ തുടര്‍ന്ന് ജീവിതം പ്രതിസന്ധിയിലായ അഭിഭാഷകരെ ബാര്‍ കൗണ്‍സില്‍ സഹായിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സപന്‍ കുമാറിന്റെ പ്രതിഷേധ പച്ചക്കറി വില്‍പ്പന. സാമ്പത്തികമായി സഹായിക്കാന്‍ കൗണ്‍സില്‍ തയ്യാറായിട്ടില്ലെന്ന് സപന്‍ ആരോപിച്ചു. 

നഗരത്തിലുള്ള മിക്ക അഭിഭാഷകര്‍ക്കും കഴിഞ്ഞ മൂന്ന് മാസമായി ഒരു ജോലിയുമില്ല. കോവിഡിനെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതും രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേസുകള്‍ വെട്ടിക്കുറച്ചതുമാണ് അഭിഭാഷകര്‍ക്ക് തിരിച്ചടിയായത്. ഇപ്പോള്‍ അത്യാവശ്യ കേസുകള്‍ മാത്രം അതും വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഹൈക്കോടതിയും കീഴ്‌ക്കോടതിയും എല്ലാം എടുക്കുന്നത്. ജീവിതം വഴി മുട്ടിയ അഭിഭാഷകര്‍ക്ക് സാമ്പത്തികമായ പിന്തുണ നല്‍കാന്‍ കൗണ്‍സില്‍ തയ്യാറായിട്ടില്ലെന്ന് സപന്‍ പറഞ്ഞു. 

ഏപ്രില്‍ അഞ്ചിന് അഭിഭാഷകര്‍ക്ക് അടിയന്തര സാമ്പത്തിക സഹായം നല്‍കാനുള്ള സംസ്ഥാന ബാര്‍ കൗണ്‍സിലിന്റെ തീരുമാനം ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് 10,000 രൂപ വീതം അഭിഭാഷകര്‍ക്ക് നല്‍കാന്‍ തീരുമാനവും എടുത്തു. സാമ്പത്തിക സഹായം ലഭിക്കാനുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ അഭിഭാഷകരോട് മെയ് പത്തിന് കൗണ്‍സില്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. 

15,000ത്തോളം പേരാണ് അപേക്ഷിച്ചതെന്ന് കൗണ്‍സില്‍ അധികൃതര്‍ പറയുന്നു. ഇതില്‍ അര്‍ഹതയുള്ളവരെ കണ്ടെത്തി സഹായം നല്‍കുമെന്ന് അധികൃതര്‍ വ്യക്തമാക്കി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോയമ്പത്തൂര്‍ കൂട്ടബലാത്സംഗം: മൂന്നുപേര്‍ പിടിയില്‍, കീഴ്‌പ്പെടുത്തിയത് വെടിവെച്ചു വീഴ്ത്തി

കൊച്ചിയില്‍ പാര്‍ക്കിങ് ഇനി തലവേദനയാകില്ല; എല്ലാം വിരല്‍ത്തുമ്പില്‍, 'പാര്‍കൊച്ചി'

കുട്ടികളുടെ സിനിമയ്ക്കും ബാലതാരത്തിനും അര്‍ഹതയുള്ളവരില്ലെന്ന് പ്രകാശ് രാജ്; 'സ്ഥാനാര്‍ത്തി ശ്രീക്കുട്ടനെ' ഓര്‍മിപ്പിച്ച് സംവിധായകനും നടനും; പ്രതിഷേധം

യു എ ഇയിൽ ജോലി ചെയ്യുന്നവർക്ക് പ്രിയം 'നിർമ്മിത ബുദ്ധി'; മൈക്രോസോഫ്റ്റിന്റെ റിപ്പോർട്ട് പുറത്ത്

ഇന്ത്യൻ വിദ്യാർത്ഥികൾ കാനഡയ്ക്ക് ആവശ്യമില്ല?, വിസാ നിരോധനം തുടരുന്നു

SCROLL FOR NEXT