പ്രതീകാത്മക ചിത്രം 
India

പരിശീലക സ്ഥാനത്ത് നിന്ന് മാറ്റി; കളിക്കാരുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചു; ഫുട്‌ബോള്‍ കോച്ച് അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: ഫുട്‌ബോള്‍ ക്ലബിലെ അംഗങ്ങളുടെ മെബൈല്‍ ഫോണ്‍ മോഷ്ടിച്ച കോച്ച് അറസ്റ്റില്‍. കോച്ച് സ്ഥാനത്ത് നിന്ന് നീക്കയിതിന്റെ വാശിക്കാണ് ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ ഡ്രെസിങ് റൂമില്‍ നിന്ന് കളിക്കാരുടെ ഫോണുകള്‍ ഇയാള്‍ അടിച്ചുമാറ്റിയത്. ഡല്‍ഹി പാണ്ഡവ് നഗറില്‍ താമസിക്കുന്ന ശേഖര്‍  പഥക് എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

മാര്‍ച്ച് 12നാണ് 13 മൊബൈല്‍ ഫോണുകള്‍ കളവുപോയെന്ന് പൊലീസിന് പരാതി ലഭിക്കുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവിനെ  കണ്ടെത്തിയത്. 

കാണാതായ ഫോണുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കോച്ച് കുടുങ്ങിയത്. മാസങ്ങള്‍ക്ക് ശേഷം മോഷണം പോയ ഫോണുകളില്‍ ഒന്ന് ഓണ്‍ ആയി. ഫോണ്‍ കൈവശം വെച്ചിരുന്നയാളെ പൊലീസ് കണ്ടെത്തി ചോദ്യം ചെയ്തു. 

ശേഖര്‍ പഥക് തനിക്ക് ഈ ഫോണ്‍ വില്‍ക്കുകയായിരുന്നു എന്ന് ഇയാള്‍ പറഞ്ഞു. ശേഖറിന്റെ വീട്ടില്‍ നിന്ന് ഒന്‍പത് മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി. 

ജില്ലാ തലത്തില്‍ ഫുട്‌ബോള്‍ മത്സരങ്ങളില്‍ കളിച്ചിട്ടുള്ളയാളാണ് ശേഖര്‍. 2004 മുതല്‍ 2010വരെ ലയണ്‍സ് ക്ലബിന് വേണ്ടി കളിച്ചിട്ടുമുണ്ട്. 2011ലാണ് ശേഖര്‍ കോച്ചാകുന്നത്. ജവഹര്‍ ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ പരിശീലനം നടത്തി വരികയായിരുന്നു. 2103ല്‍ മറ്റൊരു കോച്ചിന്റെ പരാതിയെ തുടര്‍ന്നാണ് ശേഖറിനെ മാറ്റിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

പാലക്കാട് തീപാറുമോ?, എന്‍എംആര്‍ റസാഖ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി; കൊടുവള്ളിയില്‍ സലിം മടവൂര്‍

ട്വന്റി 20 സ്ഥാനാർഥി ലക്ഷ്മിപ്രിയയ്ക്ക് വോട്ടില്ല; റോഡ് ഷോ റദ്ദാക്കി

പൊതുജനങ്ങള്‍ക്ക് 'സി വിജില്‍', സ്ഥാനാര്‍ഥികള്‍ക്ക് സുവിധ; തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആപ്പുകള്‍ സജ്ജം

ഇനി ആധാര്‍ മാത്രം പോരാ; ഏപ്രില്‍ ഒന്ന് മുതല്‍ പാന്‍ കാര്‍ഡ് നിയമങ്ങളില്‍ മാറ്റം

SCROLL FOR NEXT