India

പരീക്കറുടെ മൃതദേഹം പൊതുദര്‍ശനത്തിന്‌ വച്ച സ്ഥലത്ത് ശുദ്ധികലശം ; വിവാദം പുകയുന്നു, അന്വേഷണത്തിന് ഉത്തരവ്

ശുദ്ധികലശം നടത്തിയ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് വിവാദം ഉയര്‍ന്നത്. അക്കാദമിയിലെ ചില അംഗങ്ങളും പൂജാരിയുമാണ് പുണ്യാഹ ക്രിയകളില്‍ പങ്കെടുത്തതെന്ന് പുറത്ത് വന്ന ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.  പരീക്

സമകാലിക മലയാളം ഡെസ്ക്

പനാജി: ഗോവന്‍  മുഖ്യമന്ത്രി ആയിരുന്ന മനോഹര്‍ പരീക്കറിന്റെ മൃതദേഹത്തോട് കലാ അക്കാദമി അനാദരവ് കാട്ടിയതായി പരാതി. മൃതദേഹം പൊതുദര്‍ശനം വച്ചതിന്റെ പേരില്‍ അക്കാദമിയില്‍ പൂജാരിയെ വിളിച്ച് ശുദ്ധികലശം നടത്തിയ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് വിവാദം ഉയര്‍ന്നത്. അക്കാദമിയിലെ ചില അംഗങ്ങളും പൂജാരിയുമാണ് പുണ്യാഹ ക്രിയകളില്‍ പങ്കെടുത്തതെന്ന് പുറത്ത് വന്ന ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.  പരീക്കറെ അപമാനിക്കുകയാണ് അക്കാദമി ചെയ്തതെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. 

സംഭവത്തില്‍ ഗോവന്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി ഗോവിന്ദ് ഗൗഡ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അശാസ്ത്രീയമായ ഇത്തരം നടപടികള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ അനുവദിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ശുദ്ധികലശം നടന്നിട്ടില്ലെന്നാണ് തന്റെ അറിവെന്നും പക്ഷേ എന്ത് ചടങ്ങാണ് നടന്നതെന്ന് വ്യക്തമല്ലെന്നും മന്ത്രി പറഞ്ഞു.

പരീക്കറുടെ മൃതദേഹം രാവിലെ 10 മണി മുതല്‍ വൈകുന്നേരം നാല് മണി വരെയാണ് കലാ അക്കാദമിയില്‍ പൊതു ദര്‍ശനത്തിന് വച്ചിരുന്നത്. പാന്‍ക്രിയാസില്‍ അര്‍ബുദ ബാധയെത്തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്ന അദ്ദേഹം മാര്‍ച്ച് 17 നാണ് അന്തരിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോയമ്പത്തൂര്‍ കൂട്ടബലാത്സംഗം: മൂന്നുപേര്‍ പിടിയില്‍, കീഴ്‌പ്പെടുത്തിയത് വെടിവെച്ചു വീഴ്ത്തി

'വേടന്റെ സ്ഥാനത്ത് ദീലിപ് ആയിരുന്നുവെങ്കിലോ..?'; ഇരട്ടത്താപ്പ് മലയാളിയുടെ മുഖമുദ്രയെന്ന് സംവിധായകന്‍

14കാരൻ വൈഭവിന്റെ 'കൈക്കരുത്ത്' പാകിസ്ഥാനും അറിയും! ഏഷ്യാ കപ്പിനുള്ള ഇന്ത്യ എ ടീം

വോട്ടര്‍പട്ടിക പരിഷ്‌കരണം: ബിഎല്‍ഒമാര്‍ വീട്ടിലെത്തിയാല്‍ വോട്ടര്‍മാര്‍ ചെയ്യേണ്ടത്

'നിനക്ക് വേണ്ടി ഞാന്‍ എന്റെ ഭാര്യയെ കൊന്നു', കാമുകിക്ക് സര്‍ജന്‍ അയച്ച സന്ദേശം കണ്ടെത്തി പൊലീസ്, ഡോക്ടറുടെ കൊലപാതകത്തില്‍ നിർണായക വിവരങ്ങള്‍

SCROLL FOR NEXT