India

പരീക്കറുടെ മൃതദേഹം പൊതുദര്‍ശനത്തിന്‌ വച്ച സ്ഥലത്ത് ശുദ്ധികലശം ; വിവാദം പുകയുന്നു, അന്വേഷണത്തിന് ഉത്തരവ്

ശുദ്ധികലശം നടത്തിയ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് വിവാദം ഉയര്‍ന്നത്. അക്കാദമിയിലെ ചില അംഗങ്ങളും പൂജാരിയുമാണ് പുണ്യാഹ ക്രിയകളില്‍ പങ്കെടുത്തതെന്ന് പുറത്ത് വന്ന ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.  പരീക്

സമകാലിക മലയാളം ഡെസ്ക്

പനാജി: ഗോവന്‍  മുഖ്യമന്ത്രി ആയിരുന്ന മനോഹര്‍ പരീക്കറിന്റെ മൃതദേഹത്തോട് കലാ അക്കാദമി അനാദരവ് കാട്ടിയതായി പരാതി. മൃതദേഹം പൊതുദര്‍ശനം വച്ചതിന്റെ പേരില്‍ അക്കാദമിയില്‍ പൂജാരിയെ വിളിച്ച് ശുദ്ധികലശം നടത്തിയ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് വിവാദം ഉയര്‍ന്നത്. അക്കാദമിയിലെ ചില അംഗങ്ങളും പൂജാരിയുമാണ് പുണ്യാഹ ക്രിയകളില്‍ പങ്കെടുത്തതെന്ന് പുറത്ത് വന്ന ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.  പരീക്കറെ അപമാനിക്കുകയാണ് അക്കാദമി ചെയ്തതെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. 

സംഭവത്തില്‍ ഗോവന്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി ഗോവിന്ദ് ഗൗഡ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അശാസ്ത്രീയമായ ഇത്തരം നടപടികള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ അനുവദിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ശുദ്ധികലശം നടന്നിട്ടില്ലെന്നാണ് തന്റെ അറിവെന്നും പക്ഷേ എന്ത് ചടങ്ങാണ് നടന്നതെന്ന് വ്യക്തമല്ലെന്നും മന്ത്രി പറഞ്ഞു.

പരീക്കറുടെ മൃതദേഹം രാവിലെ 10 മണി മുതല്‍ വൈകുന്നേരം നാല് മണി വരെയാണ് കലാ അക്കാദമിയില്‍ പൊതു ദര്‍ശനത്തിന് വച്ചിരുന്നത്. പാന്‍ക്രിയാസില്‍ അര്‍ബുദ ബാധയെത്തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്ന അദ്ദേഹം മാര്‍ച്ച് 17 നാണ് അന്തരിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT