India

പാക്കിസ്ഥാനില്‍ കുടുങ്ങിയ സുഫി മതപണ്ഡിതര്‍ രാജ്യത്തേക്ക് തിരിച്ചെത്തി

കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് ഇവരുടെ മോചനം വേഗത്തിലായത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ കസ്റ്റഡിയിലായിരുന്ന രണ്ട്‌ ഇന്ത്യന്‍ സുഫി മതപണ്ഡിതര്‍ രാജ്യത്തേക്ക് തിരിച്ചെത്തി. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് ഇവരുടെ മോചനം വേഗത്തിലായത്. 

ഡല്‍ഹി ഹസാറത്ത് നസീമുദ്ദീന്‍ ദര്‍ഗയില്‍ ഉള്‍പ്പെട്ട ഇരുവരും ഇന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ കാണും. മാര്‍ച്ച് ആദ്യവാരമാണ് ഇവരെ കാണാതാകുന്നത്. കാണാതായവരില്‍ ഒരാളായ സൈദ് നിസാം അലി നിസാമിയുമായി താന്‍ ഫോണില്‍ സംസാരിച്ചതായും, ഇരുവരും സുരക്ഷിതരാണെന്നും ഞായറാഴ്ച സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.   

സിന്ധ് പ്രവിശ്യയിലെ ബന്ധുക്കളെ സന്ദര്‍ശിക്കുന്നതിനായാണ് സുഫി മതപണ്ഡിതര്‍ കാറാച്ചിയിലെത്തിയത്. ലാഹോറിലെ മതകേന്ദ്രങ്ങളിലും ഇവര്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഒരു പുരോഹിതനെ കറാച്ചിയില്‍ നിന്നും മറ്റൊരാളെ ലാഹോറില്‍ നിന്നുമാണ് കാണാതായതെന്നാണ് സൂചന. 

ഇന്ത്യന്‍ പൗരന്മാര്‍ പാക്കിസ്ഥാനില്‍ കാണാതായതായുള്ള വിഷയം ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയം പാക്കിസ്ഥാന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും നടപടി ആവശ്യപ്പെടുകയുമായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

പരിക്ക് മാറി; ഹർഷിത് റാണ വീണ്ടും ഇന്ത്യൻ ഏകദിന ടീമിൽ

'ഇറാന്റേത് നിരുപാധിക കീഴടങ്ങല്‍'; തന്റെ അധികാരത്തിന് പരിധിയില്ലെന്ന് ട്രംപ്

'മമ്മൂട്ടിയോട് കഥ പറയാൻ നടന്നത് ഏഴ് മാസം, സംശയം മുഴുവൻ തീർത്ത ശേഷമാണ് അദ്ദേഹം ഓക്കെ പറഞ്ഞത്'; ധനുഷ് ചിത്രത്തെക്കുറിച്ച് സംവിധായകൻ

'ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ​​ഗോൾ അടിക്കാനും റെക്കോർഡ് ഉണ്ടാക്കാനും അല്ല ഞങ്ങൾ കളിക്കുന്നത്'