India

പാട്ടും ഡാന്‍സും ഹറാം,  മുസ്ലിം വിവാഹങ്ങള്‍ക്ക് ഗാനമേള വേണ്ട; നിക്കാഹ്‌നടത്താതെ മൗലവി ഇറങ്ങിപ്പോയി 

പാട്ടും ഡാന്‍സും ഹറാമാണെന്നും ഹലാലായ സംഗീതം മാത്രമേ ഉപയോഗിക്കാവൂ എന്നുമാണ് മുസ്ലിം പുരോഹിതന്‍മാര്‍ പറയുന്നത്. ഗാനമേളയും ഡിജെ പാര്‍ട്ടികളും ഇസ്ലാം അനുശാസിക്കുന്നില്ലെന്നും

സമകാലിക മലയാളം ഡെസ്ക്

ജാബുവ:  വിവാഹത്തോടനുബന്ധിച്ച് ഗാനമേള സംഘടിപ്പിച്ചതില്‍ പ്രതിഷേധിച്ച് നിക്കാഹ് നടത്താതെ മൗലവി ഇറങ്ങിപ്പോയി. മധ്യപ്രദേശിലെ ജാബുവയിലാണ് സംഭവം. പാട്ടും ഡാന്‍സും അവസാനിപ്പിക്കാന്‍ വരന്റെ വീട്ടുകാരോട് ആവശ്യപ്പെട്ടെങ്കിലും അവര്‍ വഴങ്ങിയില്ല. ഇതേത്തുടര്‍ന്നാണ് വിവാഹം നടത്തില്ലെന്ന് പ്രഖ്യാപിച്ച് പുരോഹിതന്‍ ഇറങ്ങിപ്പോയത്. ഉടന്‍ തന്നെ അയല്‍ഗ്രാമത്തില്‍ നിന്നും മൗലവിയെ കൊണ്ട് വന്നാണ് വിവാഹച്ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്. 

പാട്ടും ഡാന്‍സും ഹറാമാണെന്നും ഹലാലായ സംഗീതം മാത്രമേ ഉപയോഗിക്കാവൂ എന്നുമാണ് മുസ്ലിം പുരോഹിതന്‍മാര്‍ പറയുന്നത്. ഗാനമേളയും ഡിജെ പാര്‍ട്ടികളും ഇസ്ലാം അനുശാസിക്കുന്നില്ലെന്നും ജാബുവയിലെ മതപുരോഹിതനായ ഹസി ഹാറൂണ്‍ റാഷിദ് പറയുന്നു. 
 
ഹറാമായ സംഗീതമുള്ള വിവാഹവേദികളില്‍ ഇനി മുതല്‍ നിക്കാഹ് നടത്തിക്കൊടുക്കില്ലെന്ന് പ്രദേശത്തെ മഹല്ല് തീരുമാനിച്ചിട്ടുണ്ട്. അയല്‍ഗ്രാമത്തില്‍ നിന്നും മൗലവിയെ കൊണ്ട് വന്ന് വിവാഹച്ചടങ്ങുകള്‍ നടത്തിയ വരനും വീട്ടുകാര്‍ക്കുമെതിരെ മഹല്ല് കമ്മിറ്റി പൊലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. പൊതുചടങ്ങിലേക്ക് വിളിച്ചു വരുത്തി അപമാനിച്ചുവെന്നാണ് കുറ്റം. സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

SCROLL FOR NEXT