India

പിറന്നാള്‍ ദിനത്തില്‍ പ്രധാനമന്ത്രി നര്‍മ്മദ ഡാം നാടിന് സമര്‍പ്പിക്കും

1961 ഏപ്രിലില്‍ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്രു ശിലാസ്ഥാപനം നിര്‍മ്മിച്ച പദ്ധതി 56 വര്‍ഷത്തിന് ശേഷമാണ് പൂര്‍ത്തിയായത്.

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: നര്‍മദ നദിയില്‍ നിര്‍മ്മിച്ച സര്‍ദാര്‍ സരോവര്‍ അണക്കെട്ട് ഞായറാഴ്ച പ്രധാനമന്ത്രി നാടിന് സമര്‍പ്പിക്കും. 1961 ഏപ്രിലില്‍ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്രു ശിലാസ്ഥാപനം നിര്‍മ്മിച്ച പദ്ധതി 56 വര്‍ഷത്തിന് ശേഷമാണ് പൂര്‍ത്തിയായത്.പരമാവധിശേഷിയായ 138 മീറ്ററിലേക്ക് ജലസംഭരണനിരപ്പ് ഉയര്‍ത്തിയതിന്റെ പ്രഖ്യാപനം നര്‍മദാപൂജയോടെയാണ് മോദി നിര്‍വഹിക്കുക. പ്രധാനമന്ത്രിയുടെ പിറന്നാള്‍ ദിവസവുമാണ്.

എന്നാല്‍ ബര്‍ബാനിയിലെ ഛോട്ടാ ബര്‍ദാ ഗ്രാമത്തില്‍ മേധാപട്കറിന്റെ ആഭിമുഖ്യത്തില്‍ സമരം തുടരുകയാണ്. അണക്കെട്ടിലെ വെള്ളം പൊങ്ങിയതിനാല്‍ 192 ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലാകുമെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. ജനങ്ങളുടെ പുനരധിവാസം നടപ്പാക്കാതെ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുളള തീരുമാനമാണെന്നും ആക്ഷേപമുണ്ട്. ഗുജറാത്തിലെ 9000 ഗ്രാമങ്ങളിലായി 18 ലക്ഷം ഹെക്ടറില്‍ ജലസേചനസൗകര്യം കിട്ടുമെന്നാണ് സര്‍ക്കാര്‍  പറയുന്നത്. എന്നാല്‍ ണണക്കെട്ടിന്റെ പേരില്‍ ബിജെപി നുണ പ്രചരിപ്പിക്കുകയാണെന്നാണ് കോണ്‍ഗ്രസ് പറയുന്നത്


തുടര്‍ന്ന് നര്‍മദാ നദിയിലെ സാധുബോട്ട് ദ്വീപില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 182 അടി ഉയരമുള്ള പ്രതിമ മോദി അനാച്ഛാനം ചെയ്യും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

SCROLL FOR NEXT