India

പെരുമഴയില്‍ മുംബൈ നഗരം നിശ്ചലം; ഇന്നും മഴ തുടരുമെന്ന് മുന്നറിയിപ്പ്; ദശാബ്ദത്തിനിടയിലെ ശക്തമായ മഴയില്‍ അഞ്ചുപേര്‍ മരിച്ചു

കഴിഞ്ഞ 12 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ മഹാപ്രളയത്തിനാണ് മുംബൈനിവാസികള്‍ സാക്ഷ്യം വഹിക്കുന്നത്. മുംബൈയില്‍ തീവണ്ടി, റോഡ്, വിമാനഗതാഗതം, പൂര്‍ണമായും സ്തംഭിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മൂന്ന ദിവസം തകര്‍ത്തുപെയത് മഴയില്‍ മുംബൈ മഹാനഗരം നിശ്ചലമായി. കഴിഞ്ഞ 12 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ മഹാപ്രളയത്തിനാണ് മുംബൈനിവാസികള്‍ സാക്ഷ്യം വഹിക്കുന്നത്. മുംബൈയില്‍ തീവണ്ടി, റോഡ്, വിമാനഗതാഗതം, പൂര്‍ണമായും സ്തംഭിച്ചു. മഴക്കെടുതിയില്‍ വിവിധയിടങ്ങളിലായി അഞ്ചുപേര്‍ക്ക് ജീവന്‍ നഷ്ടമായി. വിക്രോളില്‍ വീടുതകര്‍ന്ന രണ്ടുകുട്ടികള്‍ ഉള്‍പ്പടെ മൂന്ന് പേര്‍ മരിച്ചു.

2005 ജൂലായ്ക്ക് ശേഷമുള്ള ഏറ്റവും ശ്ക്തവും ദൈര്‍ഘ്യമേറിയതുമായ മഴയാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. മഴയെ തുടര്‍ന്ന് സ്‌കൂളുകള്‍ക്കും കേളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അടിയന്തിര സാഹചര്യങ്ങളിലല്ലാതെ ആരും പുറത്തിറങ്ങരുതെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. നാളെ മഴയുടെ തീവ്രത കുറയുമെങ്കിലും 24 മണിക്കൂറോളം തുടരുമെന്നാണ് കാലാവസ്ഥാ വിഭാഗം നല്‍കുന്ന മുന്നറിയിപ്പ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിങ് കോഹ്‌ലി.....; ഐപിഎല്‍ കിരീടം 'തൂക്കി' റോയല്‍ ചലഞ്ചേഴ്‌സ്

Weekly horoscope (May 31- June 06, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

'ആർത്തവം സ്വാഭാവിക പ്രക്രിയ; നാണിക്കാൻ എന്തിരിക്കുന്നു?'; മുൻ നിലപാടിൽ നിന്നും മലക്കം മറിഞ്ഞ് ആർ ശ്രീലേഖ

യുഎഇയില്‍ ഇനി മുതല്‍ ജീവിത ചെലവ് കൂടും; ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

'കണിശവും കൃത്യതയുമുള്ള നിലപാട്, സ്‌നേഹപൂര്‍ണമായ ഇടപെടല്‍'; ടിപി ദാസനെ അനുസ്മരിച്ച് ബിനോയ് വിശ്വം

SCROLL FOR NEXT