India

പെരുമഴയില്‍ മുംബൈ നഗരം നിശ്ചലം; ഇന്നും മഴ തുടരുമെന്ന് മുന്നറിയിപ്പ്; ദശാബ്ദത്തിനിടയിലെ ശക്തമായ മഴയില്‍ അഞ്ചുപേര്‍ മരിച്ചു

കഴിഞ്ഞ 12 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ മഹാപ്രളയത്തിനാണ് മുംബൈനിവാസികള്‍ സാക്ഷ്യം വഹിക്കുന്നത്. മുംബൈയില്‍ തീവണ്ടി, റോഡ്, വിമാനഗതാഗതം, പൂര്‍ണമായും സ്തംഭിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മൂന്ന ദിവസം തകര്‍ത്തുപെയത് മഴയില്‍ മുംബൈ മഹാനഗരം നിശ്ചലമായി. കഴിഞ്ഞ 12 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ മഹാപ്രളയത്തിനാണ് മുംബൈനിവാസികള്‍ സാക്ഷ്യം വഹിക്കുന്നത്. മുംബൈയില്‍ തീവണ്ടി, റോഡ്, വിമാനഗതാഗതം, പൂര്‍ണമായും സ്തംഭിച്ചു. മഴക്കെടുതിയില്‍ വിവിധയിടങ്ങളിലായി അഞ്ചുപേര്‍ക്ക് ജീവന്‍ നഷ്ടമായി. വിക്രോളില്‍ വീടുതകര്‍ന്ന രണ്ടുകുട്ടികള്‍ ഉള്‍പ്പടെ മൂന്ന് പേര്‍ മരിച്ചു.

2005 ജൂലായ്ക്ക് ശേഷമുള്ള ഏറ്റവും ശ്ക്തവും ദൈര്‍ഘ്യമേറിയതുമായ മഴയാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. മഴയെ തുടര്‍ന്ന് സ്‌കൂളുകള്‍ക്കും കേളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അടിയന്തിര സാഹചര്യങ്ങളിലല്ലാതെ ആരും പുറത്തിറങ്ങരുതെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. നാളെ മഴയുടെ തീവ്രത കുറയുമെങ്കിലും 24 മണിക്കൂറോളം തുടരുമെന്നാണ് കാലാവസ്ഥാ വിഭാഗം നല്‍കുന്ന മുന്നറിയിപ്പ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും

'ഏത് അമ്മയെന്ന് ജോണ്‍ ബ്രിട്ടാസ്, നിന്റെ അമ്മയെന്ന് തമ്പി ദുരൈ'; വൈറലായി രാജ്യസഭയിലെ ദൃശ്യങ്ങള്‍

അഭിജിത് ദീപ്കെയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം