India

പെരുമഴയില്‍ മുംബൈ നഗരം നിശ്ചലം; ഇന്നും മഴ തുടരുമെന്ന് മുന്നറിയിപ്പ്; ദശാബ്ദത്തിനിടയിലെ ശക്തമായ മഴയില്‍ അഞ്ചുപേര്‍ മരിച്ചു

കഴിഞ്ഞ 12 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ മഹാപ്രളയത്തിനാണ് മുംബൈനിവാസികള്‍ സാക്ഷ്യം വഹിക്കുന്നത്. മുംബൈയില്‍ തീവണ്ടി, റോഡ്, വിമാനഗതാഗതം, പൂര്‍ണമായും സ്തംഭിച്ചു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മൂന്ന ദിവസം തകര്‍ത്തുപെയത് മഴയില്‍ മുംബൈ മഹാനഗരം നിശ്ചലമായി. കഴിഞ്ഞ 12 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ മഹാപ്രളയത്തിനാണ് മുംബൈനിവാസികള്‍ സാക്ഷ്യം വഹിക്കുന്നത്. മുംബൈയില്‍ തീവണ്ടി, റോഡ്, വിമാനഗതാഗതം, പൂര്‍ണമായും സ്തംഭിച്ചു. മഴക്കെടുതിയില്‍ വിവിധയിടങ്ങളിലായി അഞ്ചുപേര്‍ക്ക് ജീവന്‍ നഷ്ടമായി. വിക്രോളില്‍ വീടുതകര്‍ന്ന രണ്ടുകുട്ടികള്‍ ഉള്‍പ്പടെ മൂന്ന് പേര്‍ മരിച്ചു.

2005 ജൂലായ്ക്ക് ശേഷമുള്ള ഏറ്റവും ശ്ക്തവും ദൈര്‍ഘ്യമേറിയതുമായ മഴയാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. മഴയെ തുടര്‍ന്ന് സ്‌കൂളുകള്‍ക്കും കേളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അടിയന്തിര സാഹചര്യങ്ങളിലല്ലാതെ ആരും പുറത്തിറങ്ങരുതെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. നാളെ മഴയുടെ തീവ്രത കുറയുമെങ്കിലും 24 മണിക്കൂറോളം തുടരുമെന്നാണ് കാലാവസ്ഥാ വിഭാഗം നല്‍കുന്ന മുന്നറിയിപ്പ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT