India

പെരുമഴയില്‍ മുംബൈ നഗരം നിശ്ചലം; ഇന്നും മഴ തുടരുമെന്ന് മുന്നറിയിപ്പ്; ദശാബ്ദത്തിനിടയിലെ ശക്തമായ മഴയില്‍ അഞ്ചുപേര്‍ മരിച്ചു

കഴിഞ്ഞ 12 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ മഹാപ്രളയത്തിനാണ് മുംബൈനിവാസികള്‍ സാക്ഷ്യം വഹിക്കുന്നത്. മുംബൈയില്‍ തീവണ്ടി, റോഡ്, വിമാനഗതാഗതം, പൂര്‍ണമായും സ്തംഭിച്ചു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മൂന്ന ദിവസം തകര്‍ത്തുപെയത് മഴയില്‍ മുംബൈ മഹാനഗരം നിശ്ചലമായി. കഴിഞ്ഞ 12 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ മഹാപ്രളയത്തിനാണ് മുംബൈനിവാസികള്‍ സാക്ഷ്യം വഹിക്കുന്നത്. മുംബൈയില്‍ തീവണ്ടി, റോഡ്, വിമാനഗതാഗതം, പൂര്‍ണമായും സ്തംഭിച്ചു. മഴക്കെടുതിയില്‍ വിവിധയിടങ്ങളിലായി അഞ്ചുപേര്‍ക്ക് ജീവന്‍ നഷ്ടമായി. വിക്രോളില്‍ വീടുതകര്‍ന്ന രണ്ടുകുട്ടികള്‍ ഉള്‍പ്പടെ മൂന്ന് പേര്‍ മരിച്ചു.

2005 ജൂലായ്ക്ക് ശേഷമുള്ള ഏറ്റവും ശ്ക്തവും ദൈര്‍ഘ്യമേറിയതുമായ മഴയാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. മഴയെ തുടര്‍ന്ന് സ്‌കൂളുകള്‍ക്കും കേളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അടിയന്തിര സാഹചര്യങ്ങളിലല്ലാതെ ആരും പുറത്തിറങ്ങരുതെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. നാളെ മഴയുടെ തീവ്രത കുറയുമെങ്കിലും 24 മണിക്കൂറോളം തുടരുമെന്നാണ് കാലാവസ്ഥാ വിഭാഗം നല്‍കുന്ന മുന്നറിയിപ്പ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

ലോലനെ സൃഷ്ടിച്ച പ്രതിഭ; കാര്‍ട്ടൂണിസ്റ്റ് ചെല്ലന്‍ അന്തരിച്ചു

SCROLL FOR NEXT