India

പോകല്ലേ, മുഖ്യമന്ത്രി പ്രസംഗിക്കാന്‍ വരുന്നുണ്ട്; ആളെ കൂട്ടാന്‍ മനുഷ്യ ചങ്ങല തീര്‍ത്ത് പാര്‍ട്ടി പ്രവര്‍ത്തകര്‍ , വൈറലായി വിഡിയോ

സ്ത്രീകളെയും പുരുഷന്‍മാരെയും തടഞ്ഞ് നിര്‍ത്തുന്നതിനായി നിമിഷങ്ങള്‍ക്കകം വെള്ള മുണ്ടും ഷര്‍ട്ടും വേഷ്ടിയുമണിഞ്ഞ പ്രവര്‍ത്തകര്‍ വെയിലത്ത് കൈകോര്‍ത്തങ്ങ് നില്‍പ്പുറപ്പിക്കുകയായിരുന്നു.

സമകാലിക മലയാളം ഡെസ്ക്

ശിവഗംഗ:  തെരഞ്ഞെടുപ്പ് യോഗത്തിനെത്തിയ ആളുകള്‍ ഇടയ്ക്കിറങ്ങിപ്പോകുന്നത് തടയാന്‍ മനുഷ്യച്ചങ്ങലയുമായി അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍. തമിഴ്‌നാട് മുഖ്യമന്ത്രി പളനിസ്വാമിയുടെ പ്രസംഗം കേള്‍ക്കുന്നതിനായിരുന്നു പ്രവര്‍ത്തകര്‍ ആളുകളെ ബലമായി പിടിച്ചു വച്ചത്. 

ശിവഗംഗ മണ്ഡലത്തിലെ മാനാമധുരയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ പങ്കെടുക്കാനെത്തിയവര്‍ പൊരി വെയിലടിച്ചിട്ടോ, സ്ഥാനാര്‍ത്ഥിയുടെ മടുപ്പിക്കുന്ന പ്രസംഗം കൊണ്ടോ മെല്ലെ സ്ഥലം വിടാനൊരുങ്ങി. ഓരോരുത്തരായി കൊഴിഞ്ഞു പോകുന്നത് കണ്ട് അപകടം മണത്ത പാര്‍ട്ടി പ്രവര്‍ത്തകര്‍ പിന്നെ ഒന്നും നോക്കിയില്ല. മനുഷ്യച്ചങ്ങല തീര്‍ത്ത് ആളുകളെ തടയാന്‍ തുടങ്ങി. സ്ത്രീകളെയും പുരുഷന്‍മാരെയും തടഞ്ഞ് നിര്‍ത്തുന്നതിനായി നിമിഷങ്ങള്‍ക്കകം വെള്ള മുണ്ടും ഷര്‍ട്ടും വേഷ്ടിയുമണിഞ്ഞ പ്രവര്‍ത്തകര്‍ വെയിലത്ത് കൈകോര്‍ത്തങ്ങ് നില്‍പ്പുറപ്പിക്കുകയായിരുന്നു.
സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരില്‍ ഒരാള്‍ അപ്ലോഡ് ചെയ്ത
വിഡിയോയാണ് ട്വിറ്ററില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

അണ്ണാ ഡിഎംകെയുടെ സിറ്റിങ് സീറ്റാണ് ശിവഗംഗ. പക്ഷേ ബിജെപിയുമായി സഖ്യമുണ്ടാക്കിയതോടെ അണ്ണാഡിഎംകെയ്ക്ക് സീറ്റ് കൈമാറേണ്ടി വന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

ഇന്ത്യയ്ക്ക് ലോകകിരീടം, ട്രെയിനിൽ നിന്ന് തള്ളിയിട്ട യുവതിയുടെ നില ​ഗുരുതരം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'കുടുംബവാഴ്ച നേതൃത്വത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നു'; നെഹ്‌റു കുടുംബത്തെ നേരിട്ട് വിര്‍ശിച്ച് തരൂര്‍

'അവളെ നടുവിന് ചവിട്ടി പുറത്തിട്ടു, എന്നെയും വലിച്ച് പുറത്തിടാന്‍ ശ്രമിച്ചു'; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്

മഞ്ഞുരുകുന്നു; സമസ്ത - ലീഗ് ഐക്യത്തിന് ആഹ്വാനവുമായി സാദിഖലി തങ്ങളും ജിഫ്രി മുത്തുക്കോയ തങ്ങളും

SCROLL FOR NEXT