India

പ്രത്യാക്രമണത്തില്‍ പാക് പൗരന്മാരോ, സൈനികരോ മരിച്ചിട്ടില്ല; ബാലക്കോട്ട് ആക്രമണത്തെക്കുറിച്ച് സുഷമ സ്വരാജ്

പുല്‍വാമ ആക്രമണത്തിന് ഉത്തരവാദികളായ ജെയ്‌ഷെ മുഹമ്മദ് ഭീകര സംഘടനയുടെ ക്യാമ്പുകളാണ് വ്യോമസേന ലക്ഷ്യംവച്ചത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി; പാക്കിസ്ഥാനിലേക്ക് കടന്ന് ഇന്ത്യന്‍ വ്യോമസേന നടത്തിയ പ്രത്യേക്രമണത്തില്‍ പാക്കിസ്ഥാന്‍ പൗരന്മാരോ സൈനികരോ കൊല്ലപ്പെട്ടിട്ടില്ലെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. 40 സിആര്‍പിഎഫ് ജവാന്മാര്‍ മരിക്കാന്‍ കാരണമായ പുല്‍വാമ ഭീകരാക്രമണത്തിന് മറുപടിയായിട്ടാണ് രാജ്യം ബാലാക്കോട്ട് ആക്രമണം നടത്തിയത്. പുല്‍വാമ ആക്രമണത്തിന് ഉത്തരവാദികളായ ജെയ്‌ഷെ മുഹമ്മദ് ഭീകര സംഘടനയുടെ ക്യാമ്പുകളാണ് വ്യോമസേന ലക്ഷ്യംവച്ചത്. സ്വയം പ്രതിരോധിക്കാനാണ് വ്യോമാക്രമണം നടത്തിയതെന്നും സുഷമ സ്വരാജ് വ്യക്തമാക്കി. 

ജെയ്‌ഷെ മുഹമ്മദിന്റെ ഭീകരക്യാമ്പ് തകര്‍ത്ത് അവര്‍ തിരിച്ചെത്തുകയായിരുന്നു. ഒരു പാക് പൗരനേയോ പാക് സൈനികനെയോ ഉപദ്രവിക്കാതെ വ്യോമസേന ദൗത്യം നിര്‍വഹിച്ചത്. പാക് പൗരന്മാരെയോ പാക് സൈനികരെയോ ഉപദ്രവിക്കരുതെന്ന നിര്‍ദ്ദേശം വ്യോമസേനയ്ക്ക് നല്‍കിയിരുന്നുവെന്ന് രാജ്യാന്തര സമൂഹത്തോട് നമുക്ക് പറയാന്‍ കഴിഞ്ഞു. സ്വയം പ്രതിരോധിക്കാന്‍ മാത്രമാണ് ഇത്തരം നടപടി സ്വീകരിച്ചതെന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ ഫെബ്രുവരി 26നാണ്  40 സൈനികരുടെ ജീവന് പകരമായി ബാലാക്കോട്ടില്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു എന്നായിരുന്നു വാദം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

'അഭിഷേകിനെ വിട്ടു കൊടുക്കരുതെന്ന് കേണു പറഞ്ഞു, അവര്‍ കേട്ടില്ല; വരാനിരിക്കുന്നത് വലിയ പ്രകടനങ്ങള്‍'

'ബി നിലവറ പല തവണ തുറന്നിട്ടുണ്ട്, പായസപ്പാത്രത്തില്‍ സ്വര്‍ണം കൊണ്ടുപോയെന്നു വിഎസ് പറഞ്ഞതില്‍ കാര്യമുണ്ട്'

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

'ചില റോളുകൾ നിങ്ങളെ എന്നെന്നേക്കുമായി മാറ്റും; മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു അത്'

SCROLL FOR NEXT