India

ഫോണുകള്‍ നിശ്ചലം, പക്ഷേ ബില്ലിന് കുറവൊന്നുമില്ല; കശ്മീരിലെ അടഞ്ഞു കിടന്ന സ്‌കൂളുകളും ഫീസ് വാങ്ങുന്നു

'ആഗസ്റ്റ് 5 മുതല്‍ ഫോണ്‍ വിളിക്കാനോ, ഇന്റര്‍നെറ്റ് ഉപയോഗിക്കാനോ കശ്മീരില്‍ കഴിയുന്നില്ല. എന്നിട്ടും തനിക്ക് 779 രൂപയുടെ ബില്ലാണ് എയര്‍ടെല്‍ അയച്ചത്'

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: താഴ് വരയിലെ ഫോണുകള്‍ നിശ്ചലമായിട്ട് ഒന്നര മാസം കഴിഞ്ഞു. ഫോണ്‍ നിശ്ചലമായിരുന്നെങ്കിലും കമ്പനി ഉപയോക്താക്കള്‍ക്ക് ബില്‍ അയക്കുന്നതില്‍ ഒരു മുടക്കും വരുത്തുന്നില്ലെന്നാണ് കശ്മീരിലെ ജനങ്ങള്‍ പറയുന്നത്. 

ആഗസ്റ്റ് 5 മുതല്‍ ഫോണ്‍ വിളിക്കാനോ, ഇന്റര്‍നെറ്റ് ഉപയോഗിക്കാനോ കശ്മീരില്‍ കഴിയുന്നില്ല. എന്നിട്ടും തനിക്ക് 779 രൂപയുടെ ബില്ലാണ് എയര്‍ടെല്‍ അയച്ചത്. ഇവരീ ചാര്‍ജ് ചെയ്തിരിക്കുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ലെന്നാണ് സഫകദല്‍ പ്രദേശവാസിയായ ഒബൈദ് പറയുന്നത്. 

സാധാരണ 380 രൂപയാണ് ബിഎസ്എന്‍എ ഉപയോക്താവായ തനിക്ക് ബില്‍ വന്നിരുന്നത് എന്ന് മുഹമ്മദ് ഉമര്‍ എന്നയാള്‍ പറയുന്നു. എന്നാല്‍, ഫോണ്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിഷേധിക്കപ്പെട്ട കാലയളവിലെ ബില്ലില്‍ 470 രൂപയാണ് ബിഎസ്എന്‍എല്‍ ചാര്‍ജ് ചെയ്തിരിക്കുന്നത് എന്ന് ഇയാള്‍ പറഞ്ഞു. 

2016ലെ സംഘര്‍ഷത്തിനും, 2014ലെ പ്രളയത്തിനും പിന്നാലെ ഈ ബില്ലുകള്‍ അടയ്‌ക്കേണ്ടതില്ലെന്ന് പറഞ്ഞത് പോലെ ഇത്തവണം അങ്ങനെയൊരു തീരുമാനം അധികാരികളില്‍ നിന്ന് പ്രതീക്ഷിച്ചിരിക്കുകയാണ് ഇവര്‍. അടഞ്ഞു കിടക്കുകയായിരുന്ന മാസങ്ങളിലെ ഫീസ് നല്‍കാന്‍ നിര്‍ദേശിച്ച് സ്‌കുളുകളും രംഗത്തെത്തിയിട്ടുണ്ട്. ഫീസിന് പുറമെ, ഈ മാസങ്ങളിലെ വാഹനവാടകയും നല്‍കണം എന്നാണ് സ്‌കൂളുകളുടെ വാദം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സംഘാടന മികവ് ഒരാളുടെ മാത്രം മിടുക്കൊന്നുമല്ല'; പ്രേംകുമാറിന് മറുപടിയുമായി മന്ത്രി സജി ചെറിയാന്‍

വരുണിന്റെ ബോഡി കിട്ടിയാലും എന്റെ കണ്ണട കിട്ടില്ല; അതോടെ തപ്പല്‍ നിര്‍ത്തി; നവ്യയുടെ സെല്‍ഫ് ട്രോള്‍

'എല്ലായ്പ്പോഴും വീണു, ഹൃദയത്തിനു മുറിവേറ്റു'... കെട്ടിപ്പി‌ടിച്ച് പൊട്ടിക്കരഞ്ഞ് ഹർമൻപ്രീതും സ്മൃതി മന്ധാനയും (വിഡിയോ)

ജനസംഖ്യയേക്കാള്‍ കുടുതല്‍ ആധാര്‍ ഉടമകള്‍; കേരളത്തില്‍ അധികമുള്ളത് 49 ലക്ഷത്തിലധികം

അര്‍ജന്റീന ടീം മാര്‍ച്ചില്‍ വരും; അറിയിപ്പ് കിട്ടിയെന്ന് മന്ത്രി

SCROLL FOR NEXT