India

'ഫോനി' ആഞ്ഞടിച്ചപ്പോൾ സ്ഥിതിഗതികൾ തിരക്കി മോദി രണ്ടുതവണ വിളിച്ചു ; മമത ഫോണെടുത്തില്ല ; വിവാദം

മമതാ ബാനർജിയെ ബന്ധപ്പെടാൻ പ്രധാനമന്ത്രിയുടെ ഓഫീസ് രണ്ട് തവണ ശ്രമിച്ചപ്പോഴും തിരികെ വിളിക്കാമെന്നായിരുന്നു മറുപടി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ഫോനി ചുഴലിക്കാറ്റ് ആഞ്ഞടിച്ചപ്പോൾ സംസ്ഥാനത്തെ സ്ഥിതിഗതികൾ തിരക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചപ്പോൾ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഫോണെടുത്തില്ലെന്ന് വെളിപ്പെടുത്തൽ. രണ്ട് തവണ ഫോൺ വിളിച്ചപ്പോഴും മമതാ ബാനർജി മോദിയോട് സംസാരിക്കാൻ തയ്യാറായില്ല. തിരികെ വിളിക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും അതുണ്ടായില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോ​ഗസ്ഥൻ വെളിപ്പെടുത്തി. 

മമതാ ബാനർജിയെ ബന്ധപ്പെടാൻ പ്രധാനമന്ത്രിയുടെ ഓഫീസ് രണ്ട് തവണ ശ്രമിച്ചപ്പോഴും തിരികെ വിളിക്കാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസിന്റെ മറുപടി. ഒരുതവണ മുഖ്യമന്ത്രി യാത്രയിലാണെന്നും പ്രതികരിച്ചു. എന്നാൽ പ്രധാനമന്ത്രിയുടെ ഓഫീസിനെ തിരികെ വിളിക്കാനോ കാര്യങ്ങൾ വിശദീകരിക്കാനോ മമതാ ബാർജിയുടെ ഓഫീസ് തയ്യാറായില്ലെന്നും ഉദ്യോ​ഗസ്ഥൻ വ്യക്തമാക്കി. 

തുടർന്ന് ബം​ഗാൾ ഗവർണർ കേസരി നാഥ് ത്രിപാഠിയുമായി ഫോണിൽ  ബന്ധപ്പെട്ടാണ് പ്രധാനമന്ത്രി കാര്യങ്ങൾ തിരക്കിയതെന്നും ഉദ്യോ​ഗസ്ഥൻ അറിയിച്ചു. ഫോനി ചുഴലിക്കാറ്റ് ആഞ്ഞടിച്ചിട്ടും സ്ഥിതിഗതികൾ തിരക്കാൻ പ്രധാനമന്ത്രി തയ്യാറായില്ലെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ വെളിപ്പെടുത്തൽ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നേപ്പാൾ പ്രളയം: മരണം 570 കവിഞ്ഞു, കാണാമറയത്ത് ഇനിയും 320 ഇന്ത്യക്കാർ, 8 മലയാളികളെപ്പറ്റിയും വിവരമില്ല

കർണാടക മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു; 'ദലിതനായതിനാൽ മനുവാദികൾ വേട്ടയാടുന്നു'

UGC-NET 2026: ഫൈനൽ ആൻസർ കീ പുറത്ത്, 84 വിഷയങ്ങളിലെ ഉത്തരങ്ങൾ എങ്ങനെ പരിശോധിക്കാം?

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ് മോശമായി പെരുമാറിയ സംഭവം: കേസെടുത്ത് പൊലീസ്; കോണ്‍ഗ്രസ് നേതാവ് പ്രതി

'ബ്രാഹ്മണിക്കൽ ഹിജമണി പറഞ്ഞ് ഭിന്നിപ്പുണ്ടാക്കാൻ ആക്ടിവിസ്റ്റ് നീക്കം': വത്സൻ തില്ലങ്കേരി