India

ബംഗളുരുവിലെ തെരുവ് വിളക്കുകള്‍ 'പണിമുടക്കി'ലേക്ക് ?  കരാറുകാര്‍ക്ക് കോര്‍പറേഷന്‍ നല്‍കാനുള്ളത് 32 കോടി രൂപ  

4.7 ലക്ഷത്തോളം തെരുവ് വിളക്കുകളാണ് 198 വാര്‍ഡുകളിലായി നഗര പരിധിയില്‍ ഉള്ളത്.  കഴിഞ്ഞ ഒന്നര വര്‍ഷമായി ശമ്പളം കുടിശ്ശിക വരുത്തിയതോടെയാണ് പണിമുടക്കാന്‍ കരാറുകാര്‍ 

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളുരു: നഗരത്തിലെ തെരുവ് വിളക്കുകള്‍ അടുത്ത ദിവസം മുതല്‍ പ്രകാശിപ്പിക്കില്ലെന്ന് വൈദ്യുതി കരാര്‍ ജീവനക്കാര്‍. കഴിഞ്ഞ ഒന്നര വര്‍ഷമായി ശമ്പളം കുടിശ്ശിക വരുത്തിയതോടെയാണ് പണിമുടക്കാന്‍ കരാറുകാര്‍ തീരുമാനിച്ചത്. ബൃഹത് ബംഗളുരു മഹാനഗര പാലിക പദ്ധതിയിലാണ് തെരുവ് വിളക്കുകള്‍ യഥാസമയം തെളിയിക്കുന്നതിനായി കരാര്‍ നല്‍കിയിരുന്നത്. 32 കോടിയിലേറെ രൂപയാണ് കരാറുകാര്‍ക്ക് നിലവില്‍ ലഭിക്കാനുള്ളത്. 

ഈ ആഴ്ച കുടിശ്ശിക തീര്‍ത്ത് പണം നല്‍കാത്ത പക്ഷം പണിമുടക്ക് ആരംഭിക്കുമെന്നാണ് യൂണിയന്‍ ഭാരവാഹികള്‍ പറയുന്നത്. പണിമുടക്കുന്നതിന് പുറമേ പ്രതിഷേധ സമരത്തിനും തുടക്കം കുറിക്കുമെന്നും ഇക്കാര്യം മേയര്‍ ഉള്‍പ്പടെയുള്ളവരെ അറിയിച്ചതായും ഭാരവാഹികള്‍ പറയുന്നു.
120 വൈദ്യുതി കരാറുകാരാണ് നഗരത്തില്‍ തെരുവ് വിളക്കുകള്‍ തെളിയിക്കുന്നത്. കഴിഞ്ഞ വര്‍ഷവും പ്രതിഷേധ പ്രകടനത്തിന്റെ ഭാഗമായി ഒരു ദിവസം ഇവര്‍ തെരുവ് വിളക്കുകള്‍ തെളിയിച്ചിരുന്നില്ല. 

4.7 ലക്ഷത്തോളം തെരുവ് വിളക്കുകളാണ് 198 വാര്‍ഡുകളിലായി നഗര പരിധിയില്‍ ഉള്ളത്. എല്ലാ വര്‍ഷവും തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണികള്‍ക്കും മറ്റുമായി 50 കോടി രൂപ മാറ്റി വയ്ക്കാറുണ്ടെങ്കിലും 26 കോടി രൂപയാണ് ടെന്‍ഡര്‍ അടിസ്ഥാനത്തില്‍ പലപ്പോഴും ചെലവഴിക്കുന്നത്. കരാര്‍ തൊഴിലാളികള്‍ക്ക് പിന്നാലെ ശുചീകരണത്തൊഴിലാളികളും പണിമുടക്കിലേക്ക് നീങ്ങിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും