India

ബിജെപി മുന്‍ കേന്ദ്രമന്ത്രിക്കെതിരായ ലൈംഗിക പീഡനകേസ് യോഗി സര്‍ക്കാര്‍ പിന്‍വലിക്കുന്നു

ആശ്രമത്തില്‍ വെച്ച് ശിഷ്യയെ ലൈംഗികമായി പീഡിപ്പി കേസാണ് റദ്ദാക്കനുള്ള യോഗി സര്‍ക്കാരിന്റെ തീരുമാനം

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നോ: മുന്‍ കേന്ദ്രമന്ത്രി സ്വാമി ചിന്മായനന്ദിനെതിരെയുള്ള ലൈംഗീക പീഡന കേസ് സര്‍ക്കാര്‍ പിന്‍വലിക്കുന്നു. ആശ്രമത്തില്‍ വെച്ച് ശിഷ്യയെ ലൈംഗികമായി പീഡിപ്പി കേസാണ് റദ്ദാക്കനുള്ള യോഗി സര്‍ക്കാരിന്റെ തീരുമാനം.  കേസ് റദ്ദാക്കണമെന്ന് ഭരണകൂടം തിരുമാനിച്ചതിന് പിന്നാലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിക്കുകയായിരുന്നു.

ബലാത്സംഗത്തിന് പുറമെ ഗര്‍ഭഛിര്രദത്തിന് പ്രേരിപ്പിയ്ക്കല്‍, കൊലപാതകശ്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമായിരുന്നു ബിജെപി നേതാവിനെതിരെ ചുമത്തിയിരുന്നത്. തെളിവുകളുടെ അഭാവം, സാക്ഷിമൊഴിയുടെ വിശ്വാസക്കുറവ് എന്നിവ ചൂണ്ടിക്കാട്ടിയാണ് കേസവസാനിപ്പിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം. മൂന്ന് തവണ ബിജെപി എംപിയും വാജ്‌പേയ് മന്ത്രിസഭയില്‍ അംഗവും ആയിരുന്നു സ്വാമി ചിന്മായാന്ദ്. ചിന്മായനന്ദിനെിരെയുള്ള കേസ് പിന്‍വലിക്കുന്നതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. 

യോഗി സര്‍ക്കാരിലെ എംഎല്‍എ പീഡിപ്പിച്ച പെണ്‍കുട്ടി ത്‌ന്നെ പീഡിപ്പിച്ച എംഎല്‍എയ്‌ക്കെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച്് മുഖ്യമന്ത്രിയുടെ വീടിന് മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇതിന് പിന്നാലെ പൊലീസ് കസ്റ്റഡിയിലെടുത്ത ഇരയായ പെണ്‍കുട്ടിയുടെ പിതാവ്  കസ്റ്റഡി മര്‍ദ്ദനത്തെ തുടര്‍ന്ന് മരിച്ചിരുന്നു. കൂടാതെ ഉത്തര്‍പ്രദേശിലെ എംപിയ്‌ക്കെതിരെയും സമാനമായ പരാതി ഉയര്‍ന്നിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT