India

ബിഹാറില്‍ മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 84ആയി; മഴ പെയ്യാതെ രക്ഷയില്ലെന്ന് ആരോഗ്യ വിദഗ്ധര്‍

ബിഹാറില്‍ പടര്‍ന്നുപിടിക്കുന്ന മസ്തിഷ്‌കജ്വരം മൂലം മരിച്ച കുട്ടികളുടെ എണ്ണം 84ആയി.

Author : സമകാലിക മലയാളം ഡെസ്ക്

പട്‌ന: ബിഹാറില്‍ പടര്‍ന്നുപിടിക്കുന്ന മസ്തിഷ്‌കജ്വരം മൂലം മരിച്ച കുട്ടികളുടെ എണ്ണം 84ആയി. മുസാഫര്‍പൂരിലും അയല്‍ജില്ലകളിലും പടര്‍ന്നുപിടിച്ചിരിക്കുന്ന രോഗം കൂടുതലും ബാധിച്ചിരിക്കുന്നത് 10വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കാണ്. 

കടുത്ത ചൂടുകാരണമാണ് മസ്തിഷ്‌കജ്വരം സംഭവിക്കുന്നതെന്നാണ് ഡോക്ടര്‍മാര്‍ നല്‍കിയിരിക്കുന്ന വിശദീകരണം. മഴപെയ്യാതെ സ്ഥിതി നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 

മരണമടഞ്ഞ കുട്ടികളുടെ കുടുബങ്ങള്‍ക്ക് നാലു ലക്ഷം രൂപവീതം ബിഹാര്‍ സര്‍ക്കാര്‍ സഹായധനം പ്രഖ്യാപിച്ചു. അടിയന്തര സ്ഥിതി കണക്കിലെടുത്ത് ഡോക്ടര്‍മാരും ജില്ലാ ഭരണകൂടവും കൂടുതല്‍ ജാഗ്ര പാലിക്കണമെന്ന് മുഖ്യമന്ത്രി നിതിഷ് കുമാര്‍ നിര്‍ദേശിച്ചു. സ്ഥിതി നിയനന്ത്രണ വിധേയമാക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തിവരികയാണെന്ന് ആരോഗ്യമന്ത്രി മംഗള്‍ പാണ്ടേ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രി ആര്?, ഇന്ന് എംഎല്‍എമാരുടെ മനസറിയും; കോണ്‍ഗ്രസ് നിരീക്ഷകര്‍ തലസ്ഥാനത്ത്

മാധ്യമപ്രവർത്തകൻ വിക്ടർ ജോസഫ് അന്തരിച്ചു

മുഖ്യമന്ത്രി ആര്?, സുവേന്ദു അധികാരിയുടെ പിഎയെ വെടിവച്ചു കൊന്നു; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

​'കൊച്ചിയിലെ കാറ്റ് കൊണ്ടാൽ കാറ്റു പോകും, എന്നാൽ തിരുവനന്തപുരം ആഹാ'; വിവാദമായതിന് പിന്നാലെ പോസ്റ്റർ നീക്കി വർക്കല ​ഗവ. ആശുപത്രി

പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാത്ത സൗമ്യമുഖം, വ്യോമസേനയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക്; ആരാണ് ബംഗാളില്‍ വെടിയേറ്റ് മരിച്ച ചന്ദ്രനാഥ് രഥ്?

SCROLL FOR NEXT