India

ഭര്‍ത്താവിനെ കൊല്ലാന്‍ കാമുകന് പേടി; മൂന്നാമതൊരാളെ വശീകരിച്ച് കൊലനടത്തിയ ഭാര്യ അറസ്റ്റില്‍

ഭര്‍ത്താവിനെ കൊല്ലാന്‍ കാമുകന് പേടി - മൂന്നാമതൊരാളെ വശീകരിച്ച് കൊലനടത്തിയ ഭാര്യ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്


അഹമ്മദാഹാദ്: ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ കസിന്‍ സഹോദരന് ക്വട്ടേഷന്‍ നല്‍കിയ സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്്റ്റില്‍. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം ശില്‍പ്പ പഞ്ചാല്‍ എന്ന 40 കാരിയും കാമുകനായ ഹരീഷ് പാഞ്ചലുമാണ് അറസ്റ്റിലായിരിക്കുന്നത്. ശില്‍പ തന്റെ ഭര്‍ത്താവായ ദിലീപിനെ കൊല്ലന്നതിനാണ് ബന്ധുവായ യുവതിയുടെ ഭര്‍ത്താവിനെ കൂട്ടുപിടിച്ചത്.

രണ്ട് വര്‍ഷത്തോളമായി ശില്‍പ്പ ഗോപാല്‍ ഗോഹില്‍ എന്ന യുവാവുമായി പ്രണയത്തിലായിരുന്നു. ഇയാളുമായുള്ള ബന്ധം തുടരുന്നതിന് വേണ്ടി ഭര്‍ത്താവിനെ കൊല്ലാന്‍ പദ്ധതിയിട്ടത്. ഇക്കാര്യം ഗോഹിലിനോട് പറഞ്ഞെങ്കിലും ഗോഹില്‍ തയ്യാറായില്ല.  ഇയാള്‍ കൊലപാതകത്തില്‍ നിന്നും പിന്‍വാങ്ങിയതോടെയാണ് നറുക്ക് ഹരീഷില്‍ വീണത്. ഹരീഷും ആദ്യം കുറ്റം നടത്താന്‍ തയ്യാറായിരുന്നില്ല. 

കൊലപാതകത്തിന് കൂട്ടുനിന്നാല്‍ ഭാര്യായി ജീവിക്കാമെന്നതായിരുന്നു ശില്‍പ്പയുടെ വാഗ്ദാനം. ഈ പ്രലോഭനത്തില്‍ വീണ ഹരീഷ് കൊലപാതകത്തിന് കൂട്ടു നില്‍ക്കുകയായിരുന്നു. ശില്‍പയ്ക്ക് 17ഉം 14ഉം പ്രായമുള്ള രണ്ട് പെണ്‍കുട്ടികളുമുണ്ട്.

ജൂലൈ 31ന് ശില്‍പ്പ ദിലീപിനെ വിളിച്ചുവരുത്തി ഭര്‍ത്താവിനെ കൊലപ്പെടുത്തുകയായിരുന്നു. കഴുത്തില്‍ മൂന്ന് തവണ കുത്തുകയും മരണം ഉറപ്പായ ശേഷം  കുത്തുവാന്‍ ഉപയോഗിച്ച കത്തി നര്‍മ്മദാ കനാലില്‍ ഉപേക്ഷിക്കുകയും ചെയ്തുവെന്ന് െ്രെകം ബ്രാഞ്ച് പറഞ്ഞു.സിസിടിവി ഫൂട്ടേജുകളുടേയും മറ്റു തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യുന്നതിനിടെ ഇയാള്‍ കുറ്റം സമ്മതിച്ചതായും ശില്‍പ്പയുടെ നിര്‍ദ്ദേശത്തോടെയാണ് കൃത്യം ചെയ്തതെന്ന് സമ്മതിക്കുകയും ചെയ്തു. ദലീപിന്റെ മൃതദേഹം സോളയില്‍ നിന്നും നേരത്തെ കണ്ടെത്തിയിരുന്നു. ഹരീഷ് പ്രദേശത്ത് തന്നെയുള്ള ഒരു തുണിക്കടയില്‍ ജോലിചെയ്യുകയാണ്. ഇയാള്‍ക്കും രണ്ട് കുട്ടികളുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

ഈ രാശിക്കാര്‍ക്ക് ചെറുയാത്രകൾ ഗുണകരം

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

SCROLL FOR NEXT