India

മംഗളൂരുവില്‍ അതീവ ജാഗ്രത; കൂടുതല്‍ പ്രദേശങ്ങളില്‍ കര്‍ഫ്യൂ; ഇന്റര്‍നെറ്റ് വിച്ഛേദിച്ചു; ഇന്ന് അവധി; കരുതലോടെ കേരളം

മംഗളൂരു ഉള്‍പെടുന്ന ദക്ഷിണ കന്നട ജില്ലയില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം നിരോധിച്ചു. ബംഗളൂരുവിലും നിരോധനാജ്ഞ തുടരുകയാണ്

സമകാലിക മലയാളം ഡെസ്ക്

മംഗളൂരു: പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ പൊലീസ് വെടിവയ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ട മംഗളൂരുവില്‍ അതീവജാഗ്രത. ഞായറാഴ്ച അര്‍ധരാത്രി വരെ നഗരത്തില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു. മംഗളൂരു ഉള്‍പെടുന്ന ദക്ഷിണ കന്നട ജില്ലയില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം നിരോധിച്ചു. ബംഗളൂരുവിലും നിരോധനാജ്ഞ തുടരുകയാണ്.

ബന്ദറില്‍ പൊലീസ് സ്‌റ്റേഷന് മുന്നിലെപ്രതിഷേധത്തിനിടെയായിരുന്നു വെടിവയ്്പ്. നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധിച്ചവര്‍ക്കെതിരെ പൊലീസ് വെടിവച്ചു. വെടിയേറ്റ് വീണ ജലീല്‍ കുദ്രോളിയും നൗഷീനും ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.  ആദ്യം വാര്‍ത്ത പുറത്തുവിടാതിരുന്ന പൊലീസ് അഞ്ച് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. നഗരത്തില്‍ പൊലീസ് വിന്യാസം ശക്തമാക്കിയശേഷം രാത്രി ഒന്‍പതുമണിയോടെയാണ് രണ്ടുപേരുടെ മരണവിവരം പുറത്തുവിട്ടത്. തുടര്‍ന്ന് സിറ്റി പൊലീസ് കമ്മിഷണറേറ്റിന്റെ പരിധിയിലാകെ കര്‍ഫ്യൂ വ്യാപിപ്പിച്ചു. പൊലീസുകാരെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോഴാണ് വെടിവച്ചതെന്നാണ് പൊലീസ് വിശദീകരണം. 

മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം 48 മണിക്കൂര്‍ നേരത്തേക്ക് വിച്ഛേദിച്ചു. അഭ്യൂഹങ്ങളും പ്രകോപനപരമായ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് തടയാനാണ് നടപടി. വെടിവയ്്പിന്റെ പശ്ചാത്തലത്തില്‍ വടക്കന്‍ കേരളത്തിലെ  നാലുജില്ലകളില്‍ ഡി.ജി.പി പൊലീസിന് ജാഗ്രതാനിര്‍ദേശം നല്‍കി.  കാസര്‍കോട്, കണ്ണൂര്‍, വയനാട്, പാലക്കാട് ജില്ലകളില്‍ പൊലീസിനെ സജ്ജമാക്കി നിര്‍ത്താന്‍ ഡിജിപി ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT