India

മണിശങ്കര്‍ അയ്യര്‍ മന:പൂര്‍വ്വം തെറ്റിദ്ധരിപ്പിക്കുന്നു: സവര്‍ക്കറുടെ പൗത്രന്‍ 

മണിശങ്കര്‍ അയ്യരുടെ പരാമര്‍ശം അടിസ്ഥാനരഹിതമാണെന്ന് രഞ്ജിത് സവര്‍ക്കര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരുടെ വി ഡി സവര്‍ക്കര്‍ വിരുദ്ധ പരാമര്‍ശത്തിനെതിരെ പൗത്രന്‍. ദ്വിരാഷ്ട്ര വാദം ആദ്യമായി മുന്നോട്ടുവെച്ചത് ഹിന്ദുമഹാസഭ നേതാവായിരുന്ന സവര്‍ക്കര്‍ ആയിരുന്നുവെന്ന മണിശങ്കര്‍ അയ്യരുടെ പരാമര്‍ശത്തിന് എതിരെയാണ് സവര്‍ക്കരുടെ പൗത്രന്‍ രംഗത്തുവന്നത്.  മണിശങ്കര്‍ അയ്യരുടെ പരാമര്‍ശം അടിസ്ഥാനരഹിതമാണെന്ന് രഞ്ജിത് സവര്‍ക്കര്‍ ആരോപിച്ചു.

സ്വാതന്ത്ര്യസമര സേനാനിയായിരുന്ന സവര്‍ക്കര്‍ ദ്വിരാഷ്ട്ര വാദത്തെ ഒരിക്കലും അംഗീകരിച്ചിട്ടില്ല. മണിശങ്കര്‍ അയ്യരുടെ മാനസിക നില തെറ്റിയെന്നാണ് നേരത്തെ കരുതിയിരുന്നത്. എന്നാല്‍ മന:പൂര്‍വ്വം അദ്ദേഹം പ്രസ്താവനകള്‍ ഇറക്കുകയാണെന്ന് ഇപ്പോള്‍ മനസിലായി.സവര്‍ക്കറുടെ ഗ്രന്ഥങ്ങളിലെല്ലാം ദ്വിരാഷ്ട്ര വാദത്തെ എതിര്‍ക്കുന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചിരുന്നതെന്നും സ്വാതന്ത്ര്യവീര്‍ സവര്‍ക്കര്‍ രാഷ്ട്രീയ സ്മാരക് വര്‍ക്കിങ് പ്രസിഡന്റ് കൂടിയായ രഞ്ജിത് സവര്‍ക്കര്‍ പറഞ്ഞു.

ലാഹോറില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കവേയാണ് വി ഡി സവര്‍ക്കറാണ് ദ്വിരാഷ്ട്ര വാദം ആദ്യമായി മുന്നോട്ടുവെച്ചതെന്ന വിവാദ പരാമര്‍ശം മണിശങ്കര്‍ അയ്യര്‍ നടത്തിയത്. അലിഗഡ് മുസ്ലീം സര്‍വകലാശാലയിലെ മുഹമ്മദ് അലി ജിന്നയുടെ ചിത്രം മാറ്റുന്നതിനെ ചൊല്ലിയുളള സംഘര്‍ഷത്തില്‍ കലാശിച്ച പശ്ചാത്തലത്തിലായിരുന്നു മണിശങ്കര്‍ അയ്യരുടെ പരാമര്‍ശം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

'ഒരേയൊരു രാജാവ്'; പുതിയ ലുക്കില്‍, പുതിയ ഭാവത്തില്‍ ഒരു 'ഷാരൂഖ് ഖാന്‍ സംഭവം'; 'കിങ്' ടൈറ്റില്‍ വിഡിയോ

ഫീസ് തരുന്നില്ല; രാജു നാരായണസ്വാമിക്കെതിരേ വക്കീല്‍ നോട്ടീസുമായി സുപ്രീംകോടതി അഭിഭാഷകന്‍

ആത്മവിശ്വാസവും ധൈര്യവും കൂട്ടാം, നവരത്‌നങ്ങളില്‍ ഏറ്റവും ദിവ്യശോഭ; അറിയാം മാണിക്യം ധരിക്കേണ്ട സമയം

എസ്എസ്‌കെ ഫണ്ട് കിട്ടിയേക്കും, ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയില്‍ പോകുമെന്ന് മന്ത്രി ശിവന്‍കുട്ടി

SCROLL FOR NEXT