India

മധ്യപ്രദേശില്‍ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത് കക്കൂസില്‍

എന്നാല്‍ ഇത്തരമൊരു വിദ്യാലയം ഇവിടെ നിലനില്‍ക്കുന്നുവെന്ന് അറിയുക പോലുമില്ലെന്നാണ് പ്രദേശത്തെ എംഎല്‍എ കൈലാഷ് ചൗള പറയുന്നത്.

സമകാലിക മലയാളം ഡെസ്ക്

മധ്യപ്രദേശ്: മധ്യപ്രദേശിലെ നീമു വില്ലേജിലെ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കാണ് മറ്റാര്‍ക്കും നേരിടേണ്ടി വരാത്ത ദുരനുഭവമുണ്ടായത്. ഇവിടെ ക്ലാസ്‌റൂമിനു പകരം ടോയ്‌ലറ്റില്‍ ഇരുന്നാണ് പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പഠനം നടത്തുന്നത്. ഇവിടെ ഒരു അധ്യാപകന്‍ മാത്രമേയുള്ളൂ. വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നു എന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നതിനിടയിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഈ ദുരനുഭവം ഉണ്ടായിരിക്കുന്നത്.

എന്നാല്‍ ഇത്തരമൊരു വിദ്യാലയം ഇവിടെ നിലനില്‍ക്കുന്നുവെന്ന് അറിയുക പോലുമില്ലെന്നാണ് പ്രദേശത്തെ എംഎല്‍എ കൈലാഷ് ചൗള പറയുന്നത്. ബിജെപിയാണ് ഇവിടെ ഭരിക്കുന്നത്. 

2012ലാണ് ഈ സ്‌കൂള്‍ സ്ഥാപിച്ചത്. തുടക്കം മുതലേ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളിന് വാടക കെട്ടിടം നഷ്ടപ്പെടുകയായിരുന്നു. അതിന് ശേഷമാണ് കുട്ടികളുടെ പഠനം ഗവണ്‍മെന്റ് സ്ഥാപിച്ച കക്കൂസിലേക്ക് മാറ്റേണ്ടിവന്നത്. 34 കുട്ടികള്‍ പഠിക്കുന്ന ഈ സ്‌കൂളിന് സ്വന്തമായി സ്‌കൂള്‍ കെട്ടിടം നിര്‍മ്മിക്കാന്‍ സര്‍ക്കാരിന് ഇതുവരെയും സാധിക്കാത്തത് ആശങ്കയുണ്ടാക്കുന്നു.

വേനല്‍ക്കാലത്തും മഞ്ഞുകാലത്തും കുട്ടികള്‍ മരത്തിന് ചുവട്ടിലിരുന്നാണ് പഠിക്കുന്നത്. എന്നാല്‍ മഴക്കാലത്ത് അത് നടക്കാത്തതിനാല്‍ ഇവരെ കക്കൂസിലിരുത്തി പഠിപ്പിക്കാന്‍ താന്‍ നിര്‍ബന്ധിതനാവുകയാണെന്ന് അധ്യാപകന്‍ കൈലാഷ് പറയുന്നു. വര്‍ഷങ്ങളായി വിദ്യാര്‍ത്ഥികളുടെ ഈ ദുരിതം മേലധികാരികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നുവെങ്കിലും ഒരാള്‍ പോലും അനുകൂലമായ പ്രതികരണങ്ങള്‍ നല്‍കിയില്ല എന്നും കൈലാഷ് പരാതിപ്പെടുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT