India

മനുസ്മൃതിയിലെ പ്രളയം കെട്ടുകഥയല്ല; വിവാദ പ്രബന്ധവുമായി ചരിത്ര ഗവേഷകന്‍

സരസ്വദി നദിയുടെ അപ്രതക്ഷ്യമാകലിലേക്ക് നയിച്ച പ്രളയം കെട്ടുകഥയല്ലെന്ന വാദവുമായി വിവാദ പുരാവസ്തു ശാസ്ത്രജ്ഞന്‍ ബി.ബി.ലാല്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഐതിഹ്യമായി കരുതിപ്പോരുന്ന മനുസ്മൃതിയില്‍ പറയുന്ന പ്രളയം യാഥാര്‍ഥ്യമാണെന്ന വാദവുമായി വിവാദ പുരാവസ്തു ശാസ്ത്രജ്ഞന്‍ ബി.ബി.ലാല്‍. സരസ്വദി നദിയുടെ അപ്രതക്ഷ്യമാകലിലേക്ക് നയിച്ച പ്രളയം കെട്ടുകഥയല്ലെന്ന വാദിച്ച് തെളിവുകളുമായി ഗവേഷണ പ്രബന്ധം അവതരിപ്പിച്ചിരിക്കുകയാണ് ബി.ബി.ലാല്‍. 

നേരത്തെ അയോധ്യയിലെ ബാബറി മസ്ജിദിന് അടിയില്‍ രാമ ക്ഷേത്രമുണ്ടെന്ന് പറയുന്ന ബി.ബി.ലാലിന്റെ പുസ്തകം വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് സരസ്വതി എന്ന നദി ഇന്ത്യയിലുണ്ടായിരുന്നതായും, ഹാരപ്പന്‍ നാഗരീഗത വളര്‍ന്നത് ഇതിന്റെ തീരത്താണെന്നുമുള്ള ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ മുന്‍ മേധാവിയായിരുന്ന ലാലിന്റെ കണ്ടുപിടുത്തം. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്‌റ്റോറിക്കല്‍ റിസര്‍ച്ച് സംഘടിപ്പിച്ച സെമിനാറിലാണ് ലാല്‍ ഗവേഷണ പ്രബന്ധം അവതരിപ്പിച്ചത്.

ഹിന്ദു ഐതിഹ്യപ്രകാരം ഭൂമിയിലെ ആദ്യ രാജാവും, ഇന്ത്യയിലെ രാജാക്കന്മാരുടെ പൂര്‍വീകനും മനുവാണ്. ഭൂമിയിലെ എല്ലാത്തിനേയും ഇല്ലാതാക്കിയ മനുസ്മൃതിയില്‍ പറയുന്ന പ്രളയം മനുഷ്യ രാശിയെ ശുദ്ധീകരിക്കുന്നതിന് വേണ്ടിയായിരുന്നു എന്നാണ് പറയപ്പെടുന്നത്.

ബിസി 2000-1900നും ഇടയ്ക്കാണ് സരസ്വതി നദി അപ്രതക്ഷ്യമാകുന്നതെന്നാണ് ചരിത്രകാരന്മാരുടെ നിഗമനം. നദി അപ്രതക്ഷ്യമാകുന്നതും, വെള്ളപ്പൊക്കമുണ്ടാകുന്നതും ഒരേ സമയത്താണെന്നാണ് ലാലിന്റെ വാദം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂര്‍ പയ്യാമ്പലത്ത് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

കഴുകിയ പാത്രത്തിലെ ദുർഗന്ധം പോകുന്നില്ലേ? ഈ ട്രിക്കുകൾ ചെയ്യൂ

'ഇനിയും തുടർന്നാൽ വീട്ടുകാർ സംശയിക്കുമെന്ന്' പൃഥ്വി; രാജമൗലിയുടെ സർപ്രൈസ് പൊട്ടിച്ച് കയ്യിൽ കൊടുത്ത് മഹേഷ് ബാബു

ഇന്ത്യ- ദക്ഷിണാഫ്രിക്ക വനിതാ ലോകകപ്പ്; മഴ കളിക്കുന്നു, ഫൈനല്‍ വൈകുന്നു

പ്രമേഹ രോ​ഗികൾക്ക് ധൈര്യമായി കഴിക്കാം, പാഷൻ ഷ്രൂട്ടിന്റെ ​ഗുണങ്ങൾ

SCROLL FOR NEXT