പ്രതീകാത്മക ചിത്രം 
India

മരിച്ചു എന്ന് കരുതി 20 മണിക്കൂര്‍ ഫ്രീസറില്‍, 'മൃതദേഹത്തിന് ജീവന്‍വെച്ചു'; 70 കാരന്‍ തിരിച്ച് ജീവിതത്തിലേക്ക് 

മരിച്ചു എന്ന് കരുതി ബന്ധുക്കള്‍ 20 മണിക്കൂറോളം നേരം ഫ്രീസറില്‍ സൂക്ഷിച്ചിരുന്ന 70കാരന്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നു

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: മരിച്ചു എന്ന് കരുതി ബന്ധുക്കള്‍ 20 മണിക്കൂറോളം നേരം ഫ്രീസറില്‍ സൂക്ഷിച്ചിരുന്ന 70കാരന്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നു. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് പറയുന്നു. 70കാരന്റെ കുടുംബക്കാര്‍ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉളളതായി സംശയിക്കുന്നതായി പൊലീസ് പറയുന്നു.

തമിഴ്‌നാട്ടിലെ സേലത്തിന് സമീപമുളള കണ്ടമ്പട്ടിയിലാണ് സംഭവം. 73 വയസുളള ബാലസുബ്രഹ്മണ്യ കുമാറാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്. ഇളയ സഹോദരന്‍ ശരവണന്റെ കൂടെയാണ് ഇദ്ദേഹം താമസിക്കുന്നത്. 

തിങ്കളാഴ്ച ഫ്രീസര്‍ ബോക്‌സ് കമ്പനിയിലേക്ക് വിളിച്ച് ഒരു ഫ്രീസര്‍ വേണമെന്ന് ശരവണന്‍ ആവശ്യപ്പെട്ടു. ബാലസുബ്രഹ്മണ്യ കുമാറിന്റെ മൃതദേഹം സൂക്ഷിക്കാനാണ് എന്ന് പറഞ്ഞാണ് ഫ്രീസര്‍ ആവശ്യപ്പെട്ടത്. ഇതനുസരിച്ച് വൈകീട്ട് നാലുമണിയോടെയാണ് ഫ്രീസര്‍ എത്തിച്ചുനല്‍കി. ചൊവ്വാഴ്ച വൈകീട്ട് തിരിച്ചുവേണമെന്ന ഉപാധിയോടെയാണ് ഫ്രീസര്‍ നല്‍കിയത്. ചൊവ്വാഴ്ച വൈകീട്ട് ഫ്രീസര്‍ തിരികെ വാങ്ങാന്‍ എത്തിയ ജീവനക്കാര്‍ ഞെട്ടി. മൃതദേഹത്തിന് അനക്കം. ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. 

ചേട്ടന്‍ മരിച്ചു എന്ന ധാരണയില്‍ മൃതദേഹം ഫ്രീസറില്‍ സൂക്ഷിക്കുകയായിരുന്നു. അതേസമയം സാധാരണയായി മരണം ഉറപ്പാക്കാന്‍ ആശുപത്രിയില്‍ കൊണ്ടുപോകാറുണ്ട്. അല്ലെങ്കില്‍ ആരോഗ്യവിദഗ്ധരെ വീട്ടില്‍ വിളിച്ചുവരുത്താറുണ്ട്. ബാലസുബ്രഹ്മണ്യ കുമാറിന്റെ ബന്ധുക്കള്‍ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉളളതായി സംശയിക്കുന്നതായി പൊലീസ് പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വൈദേകം വിവാദത്തില്‍ വ്യക്തത വരുത്തിയില്ല'; ഇപിയുടെ ആത്മകഥയില്‍ പാര്‍ട്ടി നേതൃത്വത്തിന് പരോക്ഷ വിമര്‍ശനം

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT