India

മലിനീകരണം കൊണ്ട് ആരും മരിക്കുന്നില്ല; അങ്ങനെ ഒരു പഠനവുമില്ലെന്ന് പരിസ്ഥിതി മന്ത്രി

അന്തരീക്ഷ മലിനീകരണം കുറഞ്ഞാല്‍ ജനങ്ങളുടെ ആയുര്‍ദൈര്‍ഘ്യം കൂടുമെന്ന ലാന്‍സെറ്റ് പഠനത്തെ തള്ളി കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം കുറഞ്ഞാല്‍ ജനങ്ങളുടെ ആയുര്‍ദൈര്‍ഘ്യം കൂടുമെന്ന ലാന്‍സെറ്റ് പഠനത്തെ തള്ളി കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കര്‍. 2018ല്‍ കേന്ദ്ര ആരോഗ്യവകുപ്പിന്റെ അനുമതിയോടെ പ്രസിദ്ധീകരിച്ച പഠനത്തെയാണ് മന്ത്രി തള്ളിയിരിക്കുന്നത്. അന്തരീക്ഷ മലിനീകരണം ആയുര്‍ദൈര്‍ഘ്യത്തെ ബാധിക്കുന്നെന്ന് ഒരു ഇന്ത്യന്‍ പഠനവും പറയുന്നില്ലെന്ന് മന്ത്രി ലോക്‌സഭയില്‍ പറഞ്ഞു. 

'ജനങ്ങള്‍ക്കിടയില്‍ ഭയം സൃഷ്ടിക്കരുത്. മലിനീകരണവും ആയുര്‍ദൈര്‍ഘ്യം കുറയുന്നതുമായി ബന്ധമുണ്ടെന്ന് ഒരു ഇന്ത്യന്‍ പഠനവും വ്യക്തമാക്കുന്നില്ല. മലിനീകരണം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചുവരികയാണ്'- അദ്ദേഹം പറഞ്ഞു. 

അന്തരീക്ഷ മലിനീകരണം ഇന്ത്യക്കാരുടെ ആയുര്‍ദൈര്‍ഘ്യത്തെ ബാധിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ട് 2017ല്‍ പഠനം ആരംഭിച്ച് 2018ലാണ് ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ചത്. അന്തരീക്ഷ മലിനീകരണം കുറഞ്ഞാല്‍ ഇന്ത്യക്കാരുടെ ജീവിത ദൈര്‍ഘ്യം 1.7വര്‍ഷംവരെ വര്‍ധിക്കും എന്നാണ് പഠനം പറയുന്നത്. ആരോഗ്യമന്ത്രാലയത്തിന്റെ സ്‌ക്രീനിങ് കമ്മിറ്റിയുടെയും പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്റെയും അനുമതിയോടെയാണ് പഠനം പ്രസിദ്ധീകരിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

കട്ടിത്തൈര് വീട്ടിൽ തയാറാക്കാം

'കരുതലുള്ള ഭരണാധികാരിയുടെ കൃത്യമായ ഇടപെടല്‍, ഇത് ആഘോഷിക്കേണ്ട നേട്ടം'; മുരളി തുമ്മാരുകുടി

ഡിപ്ലോമക്കാർക്ക് റെയിൽവേയിൽ എന്‍ജിനീയർ ആകാം; 2569 ഒഴിവുകൾ,കേരളത്തിലും നിയമനം

'മാര്‍ക്കോ വീണു, ഇനി പ്രണവ് മോഹന്‍ലാലിന്റെ നാളുകള്‍'; ഡീയസ് ഈറെ ആദ്യ ദിവസം നേടിയത് കോടികള്‍

SCROLL FOR NEXT