India

മഹാസഖ്യം തുടരണമോ എന്നകാര്യത്തില്‍ നാല് ദിവസത്തിനകം തീരുമാനിക്കണമെന്ന് ലാലുവിന് നിതീഷിന്റെ അന്ത്യശാസനം

അഴിമതി തുടച്ചുനീക്കുക എന്നതാണ് സര്‍ക്കാരിന്റെ നയം - തേജസ്വി യാദവ് ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്നും രാജിവെക്കണമെന്നായിരുന്നു യോഗത്തില്‍ പങ്കെടുത്ത എംപിമാരും എംഎല്‍എമാരും അഭിപ്രായപ്പെട്ടതെന്ന് നീതീഷ് 

സമകാലിക മലയാളം ഡെസ്ക്

പാറ്റ്‌ന:  ബീഹാര്‍ സര്‍ക്കാരിലെ രണ്ടാമന്‍ തേജസ്വി യാദവിനും ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനും മുഖ്യമന്ത്രി നീതീഷ് കുമാറിന്റെ അന്ത്യശാസനം. അഴിമതി കുറ്റങ്ങള്‍ ചുമത്തപ്പെടുത്തുന്നവര്‍ ആരോപണങ്ങളില്‍ നിന്നും ശുദ്ധരാകണമെന്നും ജനങ്ങളെ നേരിടണമെന്നും ഇല്ലെങ്കില്‍ പുറത്തുപോകേണ്ടിവരുമെന്നും നിതീഷ് കുമാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നാലുദിവസത്തിനകം തീരുമാനം അറിയിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. 

ജെഡിയു നേതൃയോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി നീതീഷ് കുമാര്‍. ലാലു പ്രസാദ് യാദവിനും കുടുംബത്തിനും നേര്‍ക്ക് സിബിഐ റെയ്ഡുകള്‍ ഉണ്ടായശേഷമുള്ള മുഖ്യമന്ത്രിയുടെ ആദ്യ പ്രതികരണം കൂടിയായി ഇത്. അഴിമതി തുടച്ചുനീക്കുക എന്നതാണ് സര്‍ക്കാരിന്റെ നയം. യോഗത്തില്‍ തേജസ്വി യാദവിനെതിരെ നടപടിയെടുക്കണമെന്നാവശ്യമാണ് ഉയര്‍ന്നുവന്നത്. ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്നും രാജിവെക്കണമെന്നും യോഗത്തില്‍ ഉയര്‍ന്നതായി നീതീഷ് കുമാര്‍ വ്യക്തമാക്കി. 

അതേസമയം കഴിഞ്ഞ ദിവസം ചേര്‍ന്ന ആര്‍ജെഡി യോഗത്തില്‍ തേജസ്വി യാദവ് ഉപമുഖ്യമന്ത്രി സ്ഥാനം രാജിവെക്കേണ്ടതില്ലെന്നായിരുന്നു തീരുമാനം. ബീഹാര്‍ സര്‍ക്കാരിനെ താഴെയിറക്കാനുള്ള ബിജെപിയുടെ നീക്കത്തിന്റെ ഭാഗമാണ് സിബിഐ റെയ്‌ഡെന്നാണ് ആര്‍ജെഡി പറയുന്നത്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

കേരളത്തിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത, എല്ലാ ജില്ലകളിലും മുന്നറിയിപ്പ്

ധർമ്മടത്ത് മൂന്നാമൂഴം തേടി : പിണറായി വിജയൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

സുധാകരന് സീറ്റില്ല?; ബിജെപിയിലും അനിശ്ചിതത്വം, ഇറാനോട് കടുപ്പിച്ച് ഖത്തര്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

21 ചരക്കു കപ്പലുകളും 611 ജീവനക്കാരും ഹോർമുസിൽ കുടുങ്ങി, ചർച്ചകളുമായി ഇന്ത്യ

SCROLL FOR NEXT