India

മഹാസഖ്യത്തിന് കരുത്തേകി ഒരു പാര്‍ട്ടി കൂടി ; ആര്‍എല്‍ഡിയുമായി ധാരണ

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ഒരു പാര്‍ട്ടി കൂടി എസ്പി- ബിഎസ്പി മഹാസഖ്യത്തില്‍ ചേര്‍ന്നു

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ഒരു പാര്‍ട്ടി കൂടി എസ്പി- ബിഎസ്പി മഹാസഖ്യത്തില്‍ ചേര്‍ന്നു. മുന്‍കേന്ദ്രമന്ത്രി അജിത് സിംഗിന്റെ രാഷ്ട്രീയ ലോക്ദളാണ് മഹാസഖ്യത്തില്‍ ചേര്‍ന്നത്. സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും ആര്‍എല്‍ഡി നേതാവ് ജയന്ത് ചൗധരിയുമാണ് ഇക്കാര്യം അറിയിച്ചത്. 

മൂന്നു സീറ്റിലാകും ആല്‍എല്‍ഡി മല്‍സരിക്കുക. രണ്ട് സീറ്റുകള്‍ നല്‍കുമെന്ന് അഖിലേഷും മായാവതിയും നേരത്തെ പ്രഖ്യാപിച്ചിരുന്നു. ശേഷിക്കുന്ന ഒരു സീറ്റ് സമാജ് വാദി പാര്‍ട്ടി തങ്ങളുടെ അക്കൗണ്ടില്‍ നിന്നും നല്‍കാനാണ് ധാരണയായിട്ടുള്ളത്. മഹാസഖ്യത്തിന്റെ വിജയത്തിനായി ആര്‍എല്‍ഡി പരിശ്രമം നടത്തുമെന്ന് സഖ്യതീരുമാനം പ്രഖ്യാപിച്ച് ജയന്ത് ചൗധരി പറഞ്ഞു. 

പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ ബാഗ്പതില്‍ മല്‍സരിക്കുമെന്ന് ആര്‍എല്‍ഡി നേതാവ് അജിത് സിംഗ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ജയന്ത് ചൗധരി മധുരയില്‍ നിന്നാകും ജനവിധി തേടുക. 

ആര്‍എല്‍ഡിയെ കൂടി സഖ്യത്തില്‍ ഉള്‍പ്പെടുത്തിയതോടെ, എസ്പി മല്‍സരിക്കുന്ന സീറ്റുകളുടെ എണ്ണം 37 ആയി ചുരുങ്ങി. ബിഎസ്പി 38 സീറ്റുകളില്‍ മല്‍സരിക്കും. ആകെ 80 ലോക്‌സഭാ സീറ്റുകളാണ് ഉത്തര്‍പ്രദേശിലുള്ളത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോയമ്പത്തൂര്‍ കൂട്ടബലാത്സംഗം: മൂന്നുപേര്‍ പിടിയില്‍, കീഴ്‌പ്പെടുത്തിയത് വെടിവെച്ചു വീഴ്ത്തി

'വേടന്റെ സ്ഥാനത്ത് ദീലിപ് ആയിരുന്നുവെങ്കിലോ..?'; ഇരട്ടത്താപ്പ് മലയാളിയുടെ മുഖമുദ്രയെന്ന് സംവിധായകന്‍

14കാരൻ വൈഭവിന്റെ 'കൈക്കരുത്ത്' പാകിസ്ഥാനും അറിയും! ഏഷ്യാ കപ്പിനുള്ള ഇന്ത്യ എ ടീം

വോട്ടര്‍പട്ടിക പരിഷ്‌കരണം: ബിഎല്‍ഒമാര്‍ വീട്ടിലെത്തിയാല്‍ വോട്ടര്‍മാര്‍ ചെയ്യേണ്ടത്

'നിനക്ക് വേണ്ടി ഞാന്‍ എന്റെ ഭാര്യയെ കൊന്നു', കാമുകിക്ക് സര്‍ജന്‍ അയച്ച സന്ദേശം കണ്ടെത്തി പൊലീസ്, ഡോക്ടറുടെ കൊലപാതകത്തില്‍ നിർണായക വിവരങ്ങള്‍

SCROLL FOR NEXT