പ്രതീകാത്മക ചിത്രം 
India

മാതാപിതാക്കള്‍ക്ക് ചെലവിന് കൊടുത്തിട്ട് സന്യസിച്ചാല്‍ മതി; ഹൈക്കോടതി ഉത്തരവ്

സന്യസിക്കാന്‍ പോയാലും അച്ഛനും അമ്മയ്ക്കും ചെലവിന്‌കൊടുക്കണമെന്ന് യുവാവിനോട് അഹമ്മദാബാദ് ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: സന്യസിക്കാന്‍ പോയാലും അച്ഛനും അമ്മയ്ക്കും ചെലവിന്‌
കൊടുക്കണമെന്ന് യുവാവിനോട് അഹമ്മദാബാദ് ഹൈക്കോടതി. 'സന്യാസിയാണെങ്കിലും ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടാനാകില്ല, മാതാപിതാക്കള്‍ക്ക് മാസം ചെലവിനുള്ള തുക നല്‍കണം' മാതാപിതാക്കളെ ഉപേക്ഷിച്ച് സന്യാസജീവിതം സ്വീകരിച്ച മകനോട് കോടതി ഉത്തരവിട്ടു. ധര്‍മേഷ് ഗോയല്‍ എന്ന 27കാരനോടാണ് കോടതി മാതാപിതാക്കള്‍ക്ക് മാസം 10,000 രൂപ വീതം നല്‍കണമെന്ന് ആവശ്യപ്പെട്ടത്.

മാതാപിതാക്കളുടെ ഏക മകനാണ് ഗോയല്‍. ഭിന്നശേഷിക്കാരായ വൃദ്ധരായ മാതാപിതാക്കളുടെ ഏക പ്രതീക്ഷയായിരുന്നു ഗോയല്‍. ഫാര്‍മസിയില്‍ മാസറ്റര്‍ ബിരുദം നേടിയ ഗോയലിന് 60,000 രൂപ പ്രതിമാസം ശമ്പളമുള്ള ജോലി ലഭിക്കുകയും ചെയ്തു. എന്നാല്‍ ഈ ജോലി നിരസിച്ച ഗോയല്‍ ജീവകാരുണ്യപ്രവര്‍ത്തനം നടത്തുന്ന എന്‍ജിഒയ്ക്ക് ഒപ്പം ചേര്‍ന്നു. മാതാപിതാക്കളുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ച ഗോയല്‍ എവിടെയാണെന്ന് പോലും അറിയിച്ചില്ല.  പൊലീസിന്റെ സഹായത്തോടെയാണ് മകനെ കണ്ടെത്തിയത്. മാതാപിതാക്കളുടെ പക്കല്‍ നിന്നും 50,000 രൂപ വാങ്ങിയശേഷമാണ് മകന്‍ പോയത്.

ജോലിനേടിയ ശേഷം മകന്‍ തങ്ങളെ നോക്കുമെന്നാണ് ഇവര്‍ കരുതിയത്. ഏകദേശം 35 ലക്ഷം രൂപയാണ് ഇവര്‍ മകന്റെ പഠനത്തിനായി ചെലവഴിച്ചത്. മകന്‍ മാത്രമാണ് ശേഷിച്ച ജീവിതത്തില്‍ ഒരാശ്രയം. എന്നാല്‍ തനിക്ക് മാതാപിതാക്കളുടെ കാര്യത്തില്‍ ഉത്തരവാദിത്തമില്ലെന്നും സന്യാസമാണ് തന്റെ ജീവിതലക്ഷ്യമെന്നും പറഞ്ഞതോടെയാണ് ഇവര്‍ കോടതിയെ സമീപിച്ചത്. മാതാപിതാക്കളുടെ ഭാഗം ന്യായമാണെന്ന് മനസിലാക്കിയ കോടതി മകന്‍ ചെലവിന് കൊടുക്കണമെന്ന് വിധിക്കുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വൈദേകം വിവാദത്തില്‍ വ്യക്തത വരുത്തിയില്ല'; ഇപിയുടെ ആത്മകഥയില്‍ പാര്‍ട്ടി നേതൃത്വത്തിന് പരോക്ഷ വിമര്‍ശനം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

കോഴിക്കോട് ഭൂചലനം: അസാധാരണമായ ശബ്ദം ഉണ്ടായതായി പ്രദേശവാസികള്‍

JEE Main 2026:പരീക്ഷയിൽ കാൽക്കുലേറ്റർ ഉപയോഗിക്കാമോ? ആശയക്കുഴപ്പം പരിഹരിച്ച് നാഷണൽ ടെസ്റ്റിങ് ഏജൻസി

SCROLL FOR NEXT