India

മാലേഗാവ് സ്‌ഫോടനം; ഒന്‍പത് വര്‍ഷത്തിന് ശേഷം കേണല്‍ പുരോഹിതിന് ജാമ്യം

തനിക്കെതിരെ ഇതുവരെ കുറ്റപത്രം പോലും സമര്‍പ്പിച്ചിട്ടില്ലെന്നും, അറസ്റ്റിലായ ഒന്‍പത് വര്‍ഷങ്ങളായിട്ടും ജാമ്യം ലഭിച്ചിട്ടില്ലെന്നും കേണല്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മാലേഗാവ് സ്‌ഫോടന കേസില്‍ പ്രതിയായ കേണല്‍ പുരോഹിതിന് ഒന്‍പത് വര്‍ഷത്തിന് ശേഷം ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. 

തനിക്കെതിരെ ഇതുവരെ കുറ്റപത്രം പോലും സമര്‍പ്പിച്ചിട്ടില്ലെന്നും, അറസ്റ്റിലായ ഒന്‍പത് വര്‍ഷങ്ങളായിട്ടും ജാമ്യം ലഭിച്ചിട്ടില്ലെന്നും കേണല്‍ പുരോഹിത് സുപ്രീംകോടതിയില്‍ വാദിച്ചു. ബോംബെ ഹൈക്കോടതി ജാമ്യം അനുവദിക്കാതിരുന്നതിനെ തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്. 

ജാമ്യം അനുവദിക്കുന്നതിനെ എന്‍ഐഎ കോടതിയില്‍ ശക്തമായി എതിര്‍ത്തിരുന്നു. മാലേഗാവ് സ്‌ഫോടനത്തിന് ആസൂത്രണം നല്‍കിയ അഭിനവ് ഭരത് ഉള്‍പ്പെടെയുള്ളവരെ കണ്ടെന്ന് സമ്മതിക്കുന്ന പുരോഹിത് അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉന്നത ഓഫീസര്‍മാരെ അറിയിച്ചിരുന്നതായും പറയുന്നു. 

മുതിര്‍ന്ന അഭിഭാഷകനായ ഹരീഷ് സാല്‍വെയായിരുന്നു കോടതിയില്‍ പുരോഹിതിനായി ഹാജരായത്. 2008 സെപ്റ്റംബര്‍ 29നായിരുന്നു മഹാരാഷ്ട്രയിലെ മാലേഗാവില്‍ സ്‌ഫോടനം നടന്നത്. ഏഴ് പേരായിരുന്നു സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

'ഓർഡർ ഓഫ് ഒമാൻ'; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരമോന്നത ബ​ഹുമതി

ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്; ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ്; സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ

പിന്നിലെ ബോ​ഗിക്ക് സമീപം പുക; ധൻബാദ് എക്സ്പ്രസ് പിടിച്ചിട്ടു

നിഷിൽ വിവിധ തസ്തികകളിൽ ഒഴിവ്, വിശദ വിവരങ്ങൾ അറിയാം

SCROLL FOR NEXT