India

മുസ്ലീങ്ങള്‍ മാംസം ഉപേക്ഷിക്കണമെന്ന് ആര്‍എസ്എസ് നേതാവ്; ജാമിയ മിലിയ സര്‍വകലാശാലയില്‍ സംഘര്‍ഷം

മുസ്ലീങ്ങള്‍ മാംസാഹാരം കഴിക്കുന്നത് ഒഴിവാക്കണമെന്ന ആര്‍എസ്എസ് നേതാവ് ഇന്ദ്രഷ് കുമാറിന്റെ പ്രസ്താവനയെത്തുടര്‍ന്ന് ജാമിയ മിലിയ സര്‍വ്വകലശാലയില്‍ സംഘര്‍ഷം.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: മുസ്ലീങ്ങള്‍ മാംസാഹാരം കഴിക്കുന്നത് ഒഴിവാക്കണമെന്ന ആര്‍എസ്എസ് നേതാവ് ഇന്ദ്രഷ് കുമാറിന്റെ പ്രസ്താവനയെത്തുടര്‍ന്ന് ജാമിയ മിലിയ സര്‍വ്വകലശാലയില്‍ സംഘര്‍ഷം. ഡല്‍ഹിയിലെ ജാമിയ മിലിയ സര്‍വകലാശാല സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ മുഖ്യാതിഥിയായി എത്തിയപ്പോഴാണ് ഇന്ദ്രേഷ്‌കുമാര്‍ വിവാദ പ്രസ്താവന നടത്തിയത്. 

റമാദാന്‍ മാസത്തില്‍ അവരവരുടെ പരിസര പ്രേദേശത്തും, പള്ളിയിയ്ക്കും ദര്‍ഗയ്ക്കും സമീപം മരങ്ങള്‍ വെച്ചു പിടിപ്പിക്കണം. അങ്ങനെ ചെയ്താല്‍ മലിനീകരണം ഒഴിവാക്കി പ്രകൃതിയെ സംരക്ഷിക്കാം. വീടിന്റെ പരിസരത്ത് തുളസിച്ചെടി നട്ടുപിടിപ്പിക്കണം എന്നിവയായിരുന്നു ഇന്ദ്രേഷ് കുമാറിന്റെ മറ്റ് പ്രസ്താവനകള്‍. മുസ്ലീമിനെ മനോഹരമാക്കാനാണ് അല്ലാതെ മോശമാക്കാനല്ല ഇന്ത്യയിലെ മുസ്ലീങ്ങള്‍ ശ്രമിക്കേണ്ടതെന്നും ഇന്ദ്രേഷ് കുമാര്‍ ആവശ്യപ്പെട്ടു.

ജാമിയ മിലിയ സര്‍വകലാശാലയില്‍ ആര്‍എസ്എസിന്റെ മുസ്ലിം വിഭാഗമായ മുസ്ലിം രാഷ്ട്രീയ മഞ്ച് ആണ് ഇഫ്താര്‍ വിരുന്ന്  സംഘടിപ്പിച്ചത്. ഇന്ദ്രേഷ് കുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. മുസ്ലിങ്ങള്‍ക്കെതിരായ വികാരം സര്‍വകലാശാലയിലും എത്തിക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്ന് ആരോപിച്ചാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

300 എത്തിയില്ല; ഷഫാലി, ദീപ്തി, സ്മൃതി, റിച്ച തിളങ്ങി; മികച്ച സ്കോറുയർത്തി ഇന്ത്യ

ടെസ്റ്റിന് ഒരുങ്ങണം; കുല്‍ദീപ് യാദവിനെ ടി20 ടീമില്‍ നിന്നു ഒഴിവാക്കി

അഷ്ടമിരോഹിണി വള്ളസദ്യയില്‍ ആചാരലംഘനം ഉണ്ടായി, പരിഹാരക്രിയ പൂര്‍ത്തിയാക്കാന്‍ തീരുമാനം

സ്മൃതി എഴുതി പുതു ചരിത്രം! റെക്കോര്‍ഡില്‍ മിതാലിയെ പിന്തള്ളി

പത്തനംതിട്ടയിലെ മൂന്ന് താലൂക്കുകള്‍ക്ക് നാളെ അവധി, പൊതുപരീക്ഷകള്‍ക്ക് ബാധകമല്ല

SCROLL FOR NEXT