India

മൂത്തസഹോദരന്റെ വിവാഹ മോചനത്തിന് കാരണം സഹോദരി;  വിവാഹം നടക്കില്ലെന്ന് ഇളയ സഹോദരന് ഭയം; യുവതിയെ കുത്തിക്കൊന്ന് ആഭരണം കവര്‍ന്നു

സഹോദരന്‍മാര്‍ ചേര്‍ന്ന് മൂത്തസഹോദരിയെ കുത്തിക്കൊന്ന് ആറ് ലക്ഷം രൂപ വിലയുള്ള ആഭരണങ്ങള്‍ കവര്‍ന്നു

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: സഹോദരന്‍മാര്‍ ചേര്‍ന്ന് മൂത്തസഹോദരിയെ കുത്തിക്കൊന്ന് ആറ് ലക്ഷം രൂപ വിലയുള്ള ആഭരണങ്ങള്‍ കവര്‍ന്നു. രക്ഷാബന്ധന്‍ ദിനത്തില്‍ സഹോദരി ഇവര്‍ക്ക് രാഖി കെട്ടിയതിന് പിന്നാലെയായിരുന്നു കൊലപാതകം. ഓഗസ്റ്റ് നാലിന് അഹമ്മദാബാദിലായിരുന്നു സംഭവം. സഹോദരിയായ മീരാ രാം സ്വരൂപാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സാജിജുല്‍ ഷെയ്ഖ്, റോജോ അലി ഷെയ്ഖ് എന്നിവാരാണ് പിടിയിലായത്. 

കൊലപാതകം വളരെ ആസുത്രിതമാണെന്ന് പൊലീസ് പറഞ്ഞു. രക്ഷാബന്ധന്‍ ദിനത്തില്‍ രാഖി കെട്ടാനെന്ന പേരിലാണ് സഹോദരങ്ങള്‍ വീട്ടിലെത്തിയത്. രാഖി കെട്ടിയതിന് പിന്നാലെ സഹോദരങ്ങള്‍ക്ക് ഇവര്‍ ചായ കൊടുത്തു. അത് കുടിച്ചതിന് പിന്നാലെ ഇരുവരും ചേര്‍ന്ന് സഹോദരിയെ കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ഇവരുടെ ആഭരണങ്ങള്‍ മോഷ്ടിക്കുകയും ചെയ്തു.

കൊലനടത്തുന്നതിന് മുന്നോടിയായി ഓഗസ്റ്റ് രണ്ടിന് സഹോദരന്‍മാര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇവിടെവച്ചാണ് ഇവര്‍ കൊലപാതകം ആസൂത്രണം ചെയ്തത്.  സഹോദരന്‍മാരില്‍ ഒരാളുടെ വിവാഹമോചനത്തിന് കാരണം ഇവരാണെന്നും ഇവര്‍ വിശ്വസിച്ചു. വിവാഹം കഴിക്കാന്‍ മറ്റൊരു പെണ്‍കുട്ടിയെ കണ്ടെത്താതും സഹോദരിയോടുള്ള പ്രതികാരത്തിന് കാരണമായി. മൂത്തസഹോദരന്റെ വിവാഹം നടന്നില്ലെങ്കില്‍ തന്റെയും വിവാഹം മുടങ്ങാന്‍ കാരണമാകുമെന്ന് ഇളയസഹോദരനും വിശ്വസിച്ചു. ഇതേതുടര്‍ന്നാണ് ഇരുവരും ചേര്‍ന്ന് സഹോദരിയെ കൊലപ്പെടുത്തിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

SCROLL FOR NEXT