India

മെട്രോ ട്രെയ്‌നില്‍ കെട്ടിപ്പിടിച്ചു; യുവാവിനേയും യുവതിയേയും സഹയാത്രികര്‍ വളഞ്ഞിട്ട് തല്ലി

മെട്രോയില്‍ കെട്ടിപ്പിടിച്ചെന്നു പറഞ്ഞ് പ്രായമായ ഒരാള്‍ യുവതിയോടും യുവാവിനോടും ദേഷ്യപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത; സാദാചാര പൊലീസിങ്ങിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഇന്ത്യയില്‍ പുതുതല്ല. സ്ത്രീയും പുരുഷനും ഒരുമിച്ചു നടക്കുന്നതോ സംസാരിക്കുന്നതോ കണ്ടാല്‍ 'സദാചാര സംരക്ഷകരുടെ' രക്തം തിളയ്ക്കും. കൊല്‍ക്കത്തയിലെ മെട്രോയില്‍ കഴിഞ്ഞ ദിവസം നടന്നതും ഇത്തരത്തിലൊരു സംഭവമാണ്. കൊല്‍ക്കത്ത മെട്രോയില്‍ യാത്ര ചെയ്യുകയായിരുന്ന യുവാവിനേയും യുവതിയേയും വളഞ്ഞിട്ട് തല്ലി. ട്രെയ്‌നില്‍ കെട്ടിപ്പിടിക്കുകയും ചേര്‍ന്നിരിക്കുകയും ചെയ്തു എന്നാരോപിച്ചായിരുന്നു നടപടി. ദും ദും മെട്രോ സ്‌റ്റേഷനിലാണ് സംഭവം നടന്നത്. 

സംഭവത്തിന് സാക്ഷിയായ യാത്രക്കാരില്‍ ഒരാള്‍ ഇത് സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് വിവരം പുറത്തറിയുന്നത്. മെട്രോയില്‍ കെട്ടിപ്പിടിച്ചെന്നു പറഞ്ഞ് പ്രായമായ ഒരാള്‍ യുവതിയോടും യുവാവിനോടും ദേഷ്യപ്പെട്ടു. ഇതു കണ്ടു നിന്ന യാത്രക്കാരില്‍ ചിലര്‍ ഇയാളോടൊപ്പം കൂടി യുവാക്കളെ അധിക്ഷേപിക്കാന്‍ തുടങ്ങി. സ്റ്റേഷനില്‍ ഇറങ്ങ് അപ്പോള്‍ കാണിച്ചു തരാം എന്നൊക്കെ ആളുകള്‍ പറയുന്നുണ്ടായിരുന്നു. 

ട്രെയിന്‍ സ്റ്റേഷനില്‍ എത്തിയതോടെ യുവാവിനെ ജനക്കൂട്ടം വലിച്ച് പുറത്തു കൊണ്ടുവന്ന് തല്ലാന്‍ തുടങ്ങി. കൂടെയുണ്ടായിരുന്ന യുവതി ജനക്കട്ടത്തിന്റെ ആക്രമണത്തില്‍ നിന്ന് യുവാവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ഇത് കണ്ട് ഒരു കൂട്ടം യുവാക്കളാണ് അക്രമികളില്‍ നിന്ന് ഇരുവരേയും രക്ഷിച്ചത്. സംഭവത്തിനെതിരേ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

രഞ്ജി ട്രോഫി: ഗോവയെ ഒൻപത് വിക്കറ്റിന് തോൽപ്പിച്ച് കേരളം, അങ്കിത് ശർമ കളിയിലെ താരം

'വേട്ടയാടുന്ന വൈകാരികമായ അനുഭവം'; 'വലതുവശത്തെ കള്ള'നെക്കുറിച്ച് ഹനീഫ് അദേനി

'തന്നത് എന്തുകൊണ്ട് നടപ്പിലാക്കിയില്ല, കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്': രാജീവ് ചന്ദ്രശേഖര്‍

SCROLL FOR NEXT