India

മേലുദ്യോഗസ്ഥരുടെ അഴിമതി ഫേസ്ബുക്ക് വീഡിയോയിലൂടെ വെളിപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യക്ക് ശ്രമിച്ചു

ശ്രീകാന്ത് ജെയ്ശ്രീ എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: മേലുദ്യോഗസ്ഥരുട അഴിമതിയെക്കുറിച്ച് ഫേസ്ബുക്ക് വീഡിയോയിലൂടെ വെളിപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ശ്രീകാന്ത് ജെയ്ശ്രീ എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.  തമിഴ്‌നാട് പൊലീസിലെ സബ് ഇന്‍സ്‌പെക്ടറാണ് ഇദ്ദേഹം. ഇദ്ദേഹത്തെ കോയമ്പത്തൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

തന്നെ തെറ്റു ചെയ്യാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചിരുന്നുവെന്ന് കാണിച്ച്
ഇന്നലെയായിരുന്നു ശ്രീകാന്ത് ഫേസ്ബുക്ക് വീഡിയോ അപ്ലോഡ് ചെയ്തത്. കൈക്കൂലി നല്‍കി വ്യാജ ബില്ലില്‍ ഒപ്പുവെയ്ക്കാന്‍ പറഞ്ഞു. തനിക്ക് അതിന് സമ്മര്‍ദ്ദം ചെലുത്തിയെന്നും എന്നാല്‍ തെറ്റു ചെയ്യാന്‍ താന്‍ തയ്യാറായില്ലെന്നും ശ്രീകാന്ത് പറഞ്ഞു. ഏറെ വൈകാരികമായിരുന്നു ഇദ്ദേഹത്തിന്റെ സംഭാഷണം.

അഴിമതിക്കെതിരെ ഉറച്ച നിസപാടെടുത്തതിനാല്‍ മേലുദ്യോഗസ്ഥരുടെ നോട്ടപ്പുള്ളിയായി ശ്രീകാന്ത് മാറിയിരുന്നു. മേലുദ്യോഗസ്ഥരെ അനുസരിക്കാത്തതിന്റെ പേരില്‍ പതിനഞ്ചാം ബറ്റാലിയനിലേക്ക് സ്ഥലം മാറ്റിയതായി ശ്രീകാന്ത് വീഡിയോയില്‍ വ്യക്തമാക്കിയിരുന്നു. നിലവില്‍ നാലാം ബറ്റാലിയനിലെ പൊലീസ് ഉദ്യോഗസ്ഥനാണ് ശ്രീകാന്ത്. 

അഴിമതിയെ സംബന്ധിച്ച് ഐജിക്ക് പരാതി നല്‍കിയെങ്കിലും എന്‍ക്വയറി നടന്നതല്ലാതെ ഒരു നടപടിയുമുണ്ടായില്ലെന്നും ശ്രീകാന്ത് വീഡിയോയില്‍ വ്യക്തമാക്കിയിരുന്നു. ആത്മഹത്യാ ശ്രമത്തിന് ശേഷം പൊലീസ് കേസെടുത്തിട്ടുണ്ട്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT