India

മോദി കാമറകൾ വച്ചിട്ടുണ്ട്, താമരയ്ക്ക് വോട്ട് ചെയ്തില്ലെങ്കിൽ ജോലിയുണ്ടാകില്ല; ഭീഷണിയുമായി ബിജെപി എംഎൽഎ 

ഫത്തേപുരയിലെ ബിജെപി എംഎൽഎ രമേഷ് കത്താരയുടേതാണ് ഭീഷണി

Author : സമകാലിക മലയാളം ഡെസ്ക്

ഫത്തേപുര: ബിജെപി സ്ഥാനാർഥിക്ക് വോട്ട് ചെയ്തില്ലെങ്കിൽ തൊഴിലുണ്ടാകില്ലെന്ന ഭീഷണിയുമായി ബിജെപി എംഎൽഎ. ഫത്തേപുരയിലെ ബിജെപി എംഎൽഎ രമേഷ് കത്താരയുടേതാണ് ഭീഷണി. ഗുജറാത്തിലെ ദഹോദയിലെ ബിജെപി സ്ഥാനാർഥി ജസ്‌വന്ത് സിംഗ് ഭാഭോറിനായി പ്രചരണത്തിനെത്തിയപ്പോഴാണ് രമേഷ് കത്താരയുടെ ഈ പരാമർശം.

പോളിങ് ബൂത്തുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കൊല്ലം കാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ആരൊക്കെയാണ് ബിജെപിക്ക് വോട്ട് ചെയ്യാത്തതെന്ന് ഇതുവഴി മനസിലാകുമെന്നും അദ്ദേഹം പറ‍ഞ്ഞു. "വോട്ടിംഗ് യന്ത്രത്തിൽ ജസ്‌വന്ത് സിംഗ് ഭാഭോറിന്‍ ചിത്രമോ താമര ചിഹ്നമോ കണ്ടാൽ ആ ബട്ടൺ അമർത്തണം. പിഴവുണ്ടാകരുത്. മോദി കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ആരാണ് ബിജെപിക്ക് വോട്ട് ചെയ്യുന്നത്, ആരാണ് കോൺഗ്രസിന് വോട്ട് ചെയ്യുന്നത് എന്നെല്ലാം ഇതിൽ കാണാം." 

പോളിങ് കുറവുള്ള ബൂത്തുകളിൽ കാമറ പരിശോധ‌ിച്ച് ആരാണ് വോട്ട് ചെയ്യാത്തതെന്ന് കണ്ടെത്തുമെന്നും അവർക്ക് പിന്നെ തൊഴിൽ ഉണ്ടാകില്ലെന്നും കത്താര പറഞ്ഞു.

തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിലാണ് ഗുജറാത്തിൽ പോളിങ് നടക്കുക. ഏപ്രിൽ 23ന് വോട്ടെടുപ്പും മെയ് 23ന് വോട്ടെണ്ണലും നടക്കും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍